
അൽഫോൻസാ ആന്റിൽസ്
എറണാകുളം: വിജ്ഞാന കൈരളി പത്രാധിപരുടെ വിവേക ശൂന്യമായ നടപടികൾക്കെതിരെ ലത്തീൻ കത്തോലിക്കാ വനിതാ സംഘടനകൾ പ്രതിക്ഷേധ യോഗം വിളിച്ചു.
ക്രൈസ്തവർ പരിപാവനമായി കാണുന്ന കുമ്പസാരമെന്ന കൂദാശയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന മോശമായ പ്രവണത ജാതി-മത വ്യത്യാസമില്ലാതെ, സാഹോദര്യത്തോടെ ജീവിക്കുന്നവർക്കിടയിൽ മതസ്പർദ്ധയുടെ വിത്തു വിതക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമല്ലേയെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നല്ല കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിനു പകരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലൂടെ ഇളം തലമുറയിൽ മതസ്പർദ്ധ വളർത്തുവാൻ അവരെ ഉപകരണങ്ങളാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇതിനു കാരണക്കാരനായ വിജ്ഞാനവും വിവേകവുമില്ലാത്ത വിജ്ഞാന കൈരളി പത്രാധിപരെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നും സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കേരളാ ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസാ ആന്റിൽസ്, മെറ്റിൽഡ മൈക്കിൾ, കാർമ്മലി സ്റ്റീഫൻ, ശ്രീമതി ബേബി തോമസ്, ഷീലാ ജേക്കബ് എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.