
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്. വിശുദ്ധരുടെ നാമകരണ നടപടിക്രമവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍, ജനുവരി 15-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിദ്ധപ്പെടുത്തിയത്.
വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും ( Franciscan Third Order) സ്വിറ്റ്സര്‍ലണ്ടു സ്വദേശിനിയുമാണ്. മര്‍ഗരീത്ത ബെയ്സിന്‍റെ (1815-1879) മാദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
കൂടാതെ, 1936-ലെ സ്പെയിനിലെ അഭ്യന്തര കലാപകാലത്ത് കൊല്ലപ്പെട്ട, അമലോത്ഭവനാഥയുടെ ഫ്രാന്‍സിസ്കന്‍ ധ്യാനാത്മക സമൂഹത്തിലെ സഹോദരിമാരായ (Order of Immaculate Conception) മരിയ കാര്‍മ്മന്റെയും മറ്റ് 13 സന്ന്യാസിനിമാരുടെയും രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയുള്ളതാണെന്നും പാപ്പാ സ്ഥിരീകരിച്ചു.
അതുപോലെ തന്നെ ദൈവദാസിമാരായ, മുഖ്യദൂതനായ വിശുദ്ധ മിഖയേലിന്റെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ (Congregation of the Sisters of The Archangel Michael) സഹസ്ഥാപകയും പോളണ്ടുകാരിയുമായ “അന്ന കവോരെക്കി”ന്റെയും; ദൈവമാതാവിന്റെ ദാസിമാരുടെ രോഗീപരിചരണത്തിനുള്ള സഭാംഗവും (Congregation of the Servants of Mary, Mistresses of the Sick) പുവര്‍ത്തറീക്കോ സ്വദേശിനിയുമായ “മരിയ സൊലെദാദ് സന്‍ജൂര്‍ജോ സാന്‍റോസി”ന്റെയും (മരിയ കൊണ്‍സൊലാത്ത) വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.