
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്. വിശുദ്ധരുടെ നാമകരണ നടപടിക്രമവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍, ജനുവരി 15-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിദ്ധപ്പെടുത്തിയത്.
വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും ( Franciscan Third Order) സ്വിറ്റ്സര്‍ലണ്ടു സ്വദേശിനിയുമാണ്. മര്‍ഗരീത്ത ബെയ്സിന്‍റെ (1815-1879) മാദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
കൂടാതെ, 1936-ലെ സ്പെയിനിലെ അഭ്യന്തര കലാപകാലത്ത് കൊല്ലപ്പെട്ട, അമലോത്ഭവനാഥയുടെ ഫ്രാന്‍സിസ്കന്‍ ധ്യാനാത്മക സമൂഹത്തിലെ സഹോദരിമാരായ (Order of Immaculate Conception) മരിയ കാര്‍മ്മന്റെയും മറ്റ് 13 സന്ന്യാസിനിമാരുടെയും രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയുള്ളതാണെന്നും പാപ്പാ സ്ഥിരീകരിച്ചു.
അതുപോലെ തന്നെ ദൈവദാസിമാരായ, മുഖ്യദൂതനായ വിശുദ്ധ മിഖയേലിന്റെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ (Congregation of the Sisters of The Archangel Michael) സഹസ്ഥാപകയും പോളണ്ടുകാരിയുമായ “അന്ന കവോരെക്കി”ന്റെയും; ദൈവമാതാവിന്റെ ദാസിമാരുടെ രോഗീപരിചരണത്തിനുള്ള സഭാംഗവും (Congregation of the Servants of Mary, Mistresses of the Sick) പുവര്‍ത്തറീക്കോ സ്വദേശിനിയുമായ “മരിയ സൊലെദാദ് സന്‍ജൂര്‍ജോ സാന്‍റോസി”ന്റെയും (മരിയ കൊണ്‍സൊലാത്ത) വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.