
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സൺ സ്വർണം നേടി. ആലപ്പുഴ S.D. കോളേജ് വിദ്യാർത്ഥിയായ വിജയ്, ആലപ്പുഴ രൂപതയിലെ അറപ്പക്കൽ അമലോൽഭവ മാതാ ഇടവകാംഗമാണ്.
ആലപ്പുഴ വാടയ്ക്കൽ കടപ്പുറത്തെ ചൊരി മണലിൽ ഓടി പരിശീലിച്ച വിജയ് കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2021- ൽ
200 മീറ്ററിൽ സ്വർണ്ണവും, 100 മീറ്ററിൽ വെള്ളിയും, 4×100 മീറ്റർ റിലേയിൽ വെള്ളിയുംകരസ്ഥമാക്കി. കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2020-ൽ 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ ഇരട്ട സ്വർണ്ണവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ഡൽഹിയിൽ വച്ച് നടന്ന അണ്ടർ 23 നാഷണൽ മീറ്റിലും പങ്കെടുത്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ നിക്സൺ, പരേതയായ ഫിലോമിന ദമ്പതികളാണ് മാതാപിതാക്കൾ. സഹോരൻ അജയ് നിക്സൺ.
പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന എബിൻ, ആലപ്പുഴ ലിയോ അക്കാദമിയിലെ ജോസഫ് ആന്റണി തുടങ്ങിയവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനവും അവരുടെ പ്രോത്സാഹനങ്ങളുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് വിജയ് പറഞ്ഞു. ഈ വിജയം കാണാൻ തന്റെ മാതാവ് ഇന്ന് തന്നോടൊപ്പം ഇല്ലെന്ന വേദന തുറന്നു പറഞ്ഞ വിജയ് ഈ ഗോൾഡ് അമ്മയ്ക്കുള്ളതാണെന്നും പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.