Categories: Parish

വലിയവിള ക്രിസ്തുരാജാ ദേവാലയത്തിൽ പൊതുദിവ്യബലി പുനഃരാരംഭിച്ചു

മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലായി വാട്ട്സാപ്പിലൂടെ 19 ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങൾ നടത്തി...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ക്രിസ്തുരാജാ ദേവാലയത്തിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി പുനഃരാരംഭിച്ചു. ജൂൺ 8 മുതൽ ദിവ്യബലി അർപ്പിക്കുവാനുള്ള അനുവാദം രൂപതാതധ്യക്ഷൻ നൽകിയിരുന്നു എങ്കിലും സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ കൃത്യമായി നടപ്പിലാക്കാനുള്ള പരിമിതികളുണ്ടായിരുന്നതിനാൽ ജൂൺ 29 ഞാറാഴ്ചവരെ ലോക്ക് ഡൗൺ കാലത്തെ സ്ഥിതി തുടരുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ.ജെറോം സത്യൻ പറഞ്ഞു.

അതേസമയം, ലോക്ക് ഡൗൺ കാലം ഇടവക ജനവുമായുള്ള ബന്ധംനിലനിറുത്തുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും, മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലായി വാട്ട്സാപ്പിലൂടെ 19 ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങൾ നടത്തിയെന്നും ഇടവക വികാരി പറഞ്ഞു. ബൈബിൾ പദപ്രശ്നങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട കുറിപ്പുതയ്യാറാക്കൽ, കവിതയെഴുത്ത്, ബൈബിൾ ക്വിസ് തുടങ്ങിയവ കുടുബാധിഷ്ഠിതമായും വ്യക്തിഗതമായും സംഘടിപ്പിച്ചു. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ സഭയിലെ വേദപാരംഗതരും അപ്പോസ്തലന്മാരും ആയിരുന്നു പഠനമേഖലകളെന്നും, സമ്മാനാർഹരായ 86 പേർക്ക് പഠനബൈബിൾ സമ്മാനമായി നൽകിയെന്നും ഫാ.ജെറോം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ കാലത്തിന് ശേഷം 29 ഞായറാഴ്ച വലിയവിള ഇടവകയിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി ആരംഭിച്ചപ്പോൾ, രാവിലെ അർപ്പിച്ച ദിവ്യബലിയിൽ പള്ളിയുടെ വലിപ്പത്തിനനുസരിച്ചും, കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തപ്പെട്ട ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങളിൽ വിജയികളായ 86 പേരെ മാത്രമാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഫെറോനാ വികാരി ഫാ.ജോൺബോസ്ക്കോ ദിവ്യബലിയ്ക്ക് ശേഷം അവർക്ക് സമ്മാനവും നൽകി.

വൈകുന്നേരം അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുപ്പിച്ചത് ലോക്ക് ഡൗൺ കാലത്ത് നടത്തിയ മത്സരങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്തുവെങ്കിലും സമ്മാനാർഹരാകാതെ പോയ 78 പേരെയായിരുന്നു, അവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

vox_editor

Share
Published by
vox_editor

Recent Posts

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…

7 hours ago

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…

1 week ago

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…

1 week ago

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…

3 weeks ago

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

3 weeks ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

4 weeks ago