
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് അറിയിക്കുന്നത് കർദ്ദിനാൾ സാറയായിരിക്കും.
വത്തിക്കാൻ ആരാധന തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറയെ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി ഉയർത്തിയിരിയ്ക്കുകയാണ്. പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കർദ്ദിനാൾ-ഡീക്കൻ തിരുസംഘത്തിലെ ഏറ്റവും മുതിർന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്.
ഏറ്റവും മുതിർന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മർട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. മെയ് 19-ലെ കർദ്ദിനാൾ സമിതി യോഗത്തിലാണ് നിലവിലെ ഏറ്റവും മുതിർന്നയാളായ കർദ്ദിനാള്‍ റോബർട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തത്.
കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെയുള്ള കർദ്ദിനാൾമാർക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം.
പുതിയ പാപ്പാ പ്രഥമ ബലിയർപ്പണം നടത്തുമ്പോൾ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ ‘പാലിയം’ തോളിൽ അണിയിക്കുന്നതും കർദ്ദിനാൾ പ്രോട്ടോ ഡീക്കന്‍മാരുടെ ചുമതലയാണ്.
2001-മുതൽ കർദ്ദിനാൾ സാറ റോമൻ കൂരിയായിൽ സേവനം ചെയ്തുവരുകയാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.