
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് അറിയിക്കുന്നത് കർദ്ദിനാൾ സാറയായിരിക്കും.
വത്തിക്കാൻ ആരാധന തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറയെ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി ഉയർത്തിയിരിയ്ക്കുകയാണ്. പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കർദ്ദിനാൾ-ഡീക്കൻ തിരുസംഘത്തിലെ ഏറ്റവും മുതിർന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്.
ഏറ്റവും മുതിർന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മർട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. മെയ് 19-ലെ കർദ്ദിനാൾ സമിതി യോഗത്തിലാണ് നിലവിലെ ഏറ്റവും മുതിർന്നയാളായ കർദ്ദിനാള്‍ റോബർട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തത്.
കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെയുള്ള കർദ്ദിനാൾമാർക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം.
പുതിയ പാപ്പാ പ്രഥമ ബലിയർപ്പണം നടത്തുമ്പോൾ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ ‘പാലിയം’ തോളിൽ അണിയിക്കുന്നതും കർദ്ദിനാൾ പ്രോട്ടോ ഡീക്കന്‍മാരുടെ ചുമതലയാണ്.
2001-മുതൽ കർദ്ദിനാൾ സാറ റോമൻ കൂരിയായിൽ സേവനം ചെയ്തുവരുകയാണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.