
ജോസ് മാർട്ടിൻ
വത്തിക്കാൻ : വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ (WOT) സ്ഥിരം നിരീക്ഷകനായി മോൺ. ജെയിൻ മെന്റെസിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. നിലവിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു വരുന്ന ഇദ്ദേഹം ഇനി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന WOT-യിലെ എല്ലാ സമ്മേളനങ്ങളിലും, യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും.
വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മൽ അമലോൽഭവ മാതാ ഇടവകാംഗമായ മോൺ. ജെയിൻ മെൻന്റെസ് 1992 ജനുവരി 29 ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.
സെൻന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിലും വരാപ്പുഴ അതിരൂപതയുടെ വൈസ് ചാൻസിലറായും സേവനം ചെയ്തശേഷം റോമിലെ ഡിപ്ലോമാറ്റിക് സ്കൂൾ ഓഫ് വത്തിക്കാൻ Pontificia Accademia Ecclesiastica യിൽ നിന്നും കാനൻ ലോയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന്, ഉഗാണ്ട, പനാമ, ഉറുഗ്വേ, ഫിലിപ്പീൻസ്, ഗ്വാട്ടിമാല, സെനഗൽ, ലെബനൻ, നെതർലാൻഡ്‌സ്, ജർമ്മനി, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മൽ സേക്രഡ് ഹാർട്ട് ഇടവകാ അംഗങ്ങളായ മാനുവൽ മെൻഡെസ് മേരി മെൻഡെസ് ദമ്പതികളുടെ മകനായി 1975 നവംബർ 7 നായിരുന്നു മോൺ. ജെയിൻ മെൻഡെസിന്റെ ജനനം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.