സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യാലയ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ ലെബനോന്‍ സന്ദര്‍ശിച്ചു.
സാമ്പത്തിക രാഷ്ട്രീയപ്രതിസന്ധിയിലുഴലുന്ന ലെബനനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അടയാളമായിരുന്നു, ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ അദ്ദേഹം നടത്തിയ ഈ സന്ദര്‍ശനം.
ലെബനനേറ്റ മുറിവുകള്‍ സൗഖ്യമാക്കുകയും പിരിമുറുക്കങ്ങള്‍ക്ക് അയവുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ലെബനന്‍ ജനതയ്ക്കിടയില്‍ ഒരു ദേശീയ സംവാദത്തില്‍ സജീവ പങ്കാളിയാകാനുള്ള വത്തിക്കാന്‍റെ സന്നദ്ധതയും ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ വെളിപ്പെടുത്തി.
ലെബനനെ മുങ്ങിത്താഴാന്‍ അനുവദിക്കരുതെന്നും മറിച്ച്, ഉയിര്‍ത്തെഴുന്നേല്ക്കാന്‍ സമൂര്‍ത്തമായ നടപടികളിലൂടെ സഹായിക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 10-ന് നയതന്ത്രപ്രതിനിധികളോടുള്ള പ്രഭാഷണത്തില്‍ ഫ്രാന്‍സീസ് പാപ്പാ നടത്തിയ അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ്പ് ആവര്‍ത്തിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.