Categories: Daily Reflection

വചനം കേട്ടിട്ടും ഉൾക്കൊള്ളാത്തവന്റെ ഹൃദയത്തില്‍ ദുഷ്‌ടൻ ചേക്കേറും

വചനം കേട്ടിട്ടും ഉൾക്കൊള്ളാത്തവന്റെ ഹൃദയത്തില്‍ ദുഷ്‌ടൻ ചേക്കേറും

ജറെമിയ 3:14-17
മത്തായി 13: 18-23

“വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്‌, അവന്റെ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത്‌ ദുഷ്‌ടന്‍ വന്ന്‌ അപഹരിക്കുന്നു“.

ഇന്ന് ക്രിസ്തു നമ്മോട് പറയുന്നത് വളരെ ശക്തമായ ഒരു താക്കീതാണ്. വചനം കേട്ടിട്ടും അത് മനസ്‌സിലാകാതിരിക്കുന്നവനിൽനിന്ന്‌, അതായത് ആ കേട്ട വചനം പാലിക്കുവാൻ കൂട്ടാക്കാതിരിക്കുന്നവനിൽ നിന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത്‌ വളരെ വേഗം ദുഷ്‌ടന്മാർ അപഹരിക്കും. അതായത്, ആ വ്യക്തി തള്ളിപ്പറയലിന്റെ, ഒറ്റിക്കൊടുക്കലിന്റെ സുവിശേഷമായി മാറും എന്ന് സാരം.

ഇന്നത്തെ ലോകത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. വചനം കേട്ടിട്ടും അത് പാലിക്കാൻ താല്പര്യം കാണിക്കാതെ ധാരാളം പേർ ഇന്ന് യുക്തിവാദികളുടെയും, നിരീശ്വരവാദികളുടെയും, സ്വതന്ത്രചിന്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും കെണിയിൽപെട്ട് ജീവിക്കുന്നുണ്ട്. കാരണം, അവർ ക്രിസ്തു പറഞ്ഞ ദുഷ്‌ടന്റെ കെണിയിൽ പെട്ടുപോയിരിക്കുകയാണ്.

അതുപോലെതന്നെ മറ്റൊരു കൂട്ടർ ലൗകിക വ്യഗ്രതയും ധനത്തിനോടുള്ള ആകര്‍ഷണവും കാരണം ഫലശൂന്യമായിപ്പോകാറുണ്ട്. ഫലശൂന്യരാകുന്നു എന്നാൽ മറ്റുള്ളവർക്ക് നന്മയാകാതെ, ഫലപ്രദമാകാതെ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മൗഢ്യലോകത്തിൽ വീണുപോകുന്നു എന്നർത്ഥം. നമ്മുടെ ജീവിതങ്ങളിൽ ക്രിസ്തുവിനെപ്പോലെ സ്വയം നൽകലും വിനീതമാകലും സംഭവിച്ചുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ ദുഷ്‌ടന് വശംഗതരാവാതെ വചനത്തിന്റെ പുഷ്ടിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ.

സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിൽ ക്രിസ്തുപറഞ്ഞ പോലെ ഗ്രഹിച്ച വചനത്തിന് സ്ഥാനം കൊടുക്കാം അങ്ങനെ നല്ല നിലത്തു വീണ വിത്ത്‌ പോലെ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിച്ച് ജീവിതം മനോഹരമാക്കാം.

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

2 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago