
അനുജിത്ത്
കാട്ടാക്കട: ഈരാറ്റിൻപുറം വി. ഗീവർഗീസ് ദേവാലയത്തിൽ ലിറ്റിൽവേ ദിനം വ്യത്യസ്തയാർന്ന രീതിയിൽ ആഘോഷിച്ചു.
ലിറ്റിൽവേ ദിനാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുരുന്നുകൾ വെളിയംകോട് പുഷ്പാഞ്ജലി കോണ്വെന്റിലെ അമ്മമാരെ സന്ദർശിച്ചു.
വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം കളിച്ചും ചിരിച്ചും ആടിയും പാടിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ലിറ്റൽവേ ദിനത്തിലൂടെ വേറിട്ടൊരു മാതൃകയാണ് കുഞ്ഞുങ്ങൾ സമൂഹത്തിനു പകർന്നു നൽകിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അമ്മമാർക്കൊപ്പം ഒത്തുകൂടിയ കുഞ്ഞുങ്ങൾ വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.
പ്രായമായവരോടുള്ള സ്നേഹവും ദയയും കാരുണ്യവും വർദ്ധിക്കുവാനും. അവരുടെ അവസ്ഥ കണ്ടു മാതാപിതാക്കളെ ബഹുമാനിക്കുവാനും ഈ സന്ദർശനം സഹായിക്കുമെന്നും, കുഞ്ഞുങ്ങളുടെ സന്ദർശനം വളരെയധികം സന്തോഷം നൽകുന്നുവെന്നും സിസ്റ്റർ സുപ്പീരിയർ റോസ്മേരി പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.