
കാഴ്ചയും ഉള്‍ക്കാഴ്ചയും
ഫാ. ജോസഫ് പാറാങ്കുഴി
മാന്യമിത്രമേ…
ദൈവത്തിനു നമ്മെക്കുറിച്ച് ഒരു യജമാന പദ്ധതിയുണ്ട്.
നമ്മുടെ നാശത്തിനല്ല, മറിച്ച് ക്ഷേമത്തിനുളളതാണ്.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മണ്ഡലങ്ങളില്‍-
ആധുനിക ലോകം ദിനംപ്രതി മുന്നേറുകയാണ്.
പ്രപഞ്ചത്തെയും പ്രാപഞ്ചിക രഹസ്യങ്ങളെയും-
കൈപ്പിടിയിലൊതുക്കുവാനുളള ശ്രമത്തിലാണു മനുഷ്യന്‍.
ആധുനിക മനുഷ്യന്‍ ആര്‍ജ്ജനാസക്തിയുടെ അടിമയാണ്.
യുദ്ധവും യുദ്ധ ഭീഷണിയും കൊല്ലും കൊലവിളിയും-
കൊട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘങ്ങളും
ഒളിഞ്ഞും തെളിഞ്ഞും അരങ്ങു തകര്‍ക്കുകയാണ്.
ജാതിയും മതവും രാഷ്ട്രീയവും അധികാരവും പണവും കെട്ടുപിണഞ്ഞ്
രാഷ്ട്രീയ പകപോക്കലും രക്തസാക്ഷിമണ്ഡപങ്ങളും-
നാടുനീളെ ശവപ്പറമ്പുകള്‍ തീര്‍ക്കുകയാണ്…
ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറവില്‍
ധാര്‍മ്മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന-
സനാതന മൂല്യങ്ങളെ തമസ്കരിക്കുന്ന
കുടുംബ ബന്ധങ്ങളെ തകിടംമറിക്കുന്ന-
സീരിയലുകളും സിനിമകളും റിയാലിറ്റിഷോകളും-
അധമസംസ്കാരം രൂപപ്പെടുത്താന്‍ തത്രപ്പെടുന്ന മാധ്യമ സംസ്കാരം!
ദൈവമേഖലയില്‍ വ്യാപരിക്കേണ്ടവനായ മനുഷ്യന്‍-
ജഡികാസക്തിയ്ക്ക് വശംവദനായി മൃഗമായി മാറുന്ന ദുരവസ്ഥ
ദൈവത്തിന്‍റെ ശവപ്പെട്ടിയ്ക്ക് അവസാനത്തെ ആണിയും-
അടിച്ചുകയറ്റി എന്ന് അഹങ്കരിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍…
സ്വാസ്ഥ്യം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ തലമുറ.
മദ്യവും മയക്കുമരുന്നും നീലചിത്രങ്ങളും മസ്തിഷ്കത്തില്‍
വിഷം നിറച്ച് മനുഷ്യ മാഹാത്മ്യത്തെ ഹനിക്കുന്ന ദുര്‍ഗതി.
ദിശാബോധം നഷ്ടപ്പെട്ട് നീലതിമിംഗലത്തിന്‍റെ-
കരാള ഹസ്തങ്ങളിലേക്ക് വീണുടയുന്ന തലമുറ…
മൗലീക അവകാശങ്ങളെയും മൗലീക സത്യങ്ങളെയും-
കോടികളുടെ ബലത്തില്‍ കോടതികളില്‍ നിന്നു നേടുന്ന
അന്യായ വിധി തീര്‍പ്പുകളുടെ ഘോഷയാത്ര…
മനുഷ്യന്‍ കറുത്ത ചരിത്രം രചിക്കുന്നു.
ദൈവം പരിതപിക്കുന്നു!!!
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.