
സ്വന്തം ലേഖകൻ
റോം: റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തീര്‍ത്ഥാടനം ഈ വർഷവും വളരെ ഗംഭീരമായി, വ്യത്യസ്തതയോടെ നടത്തപ്പെട്ടു. ഇത്തവണ റോമിലെ പ്രമുഖ തീര്‍ത്ഥാടന സ്ഥലമായ “സുബിയാക്കോ”യും, തിവോളിയിലെ “വില്ലാ ദി’എസ്റ്റേ”യുമാണ് സന്ദർശിച്ചത്.
സുബിയാക്കോ നാമൊക്കെ പലയാവർത്തി കേട്ടിട്ടുള്ള സ്ഥലമാണ്. വിശുദ്ധ ബെനഡിക്ട്, വിശുദ്ധ സ്കോളാസ്റ്റിക്ക് എന്നിവർ താമസിച്ചിരുന്ന മലമുകളിൽ തീർത്ത വളരെ പ്രസിദ്ധങ്ങളായ രണ്ട് ആശ്രമങ്ങളും, ഈശോ അവർക്ക് പ്രത്യക്ഷപ്പെട്ട ഗുഹ!, മാസങ്ങളോളം ഭക്ഷണം ഇല്ലാതെ പ്രാർത്ഥിച്ച നിമിഷങ്ങളിൽ അവർക്കു അപ്പം എത്തിച്ച വഴികൾ. പിശാചുക്കളെ തറച്ചിട്ട ജയിൽ ഇതെല്ലാം സുബിയാക്കോയുടെ പ്രത്യേകതകളാണ്.
വില്ലാ ദി’എസ്റ്റേ ഇറ്റലിയിലെ ഏറ്റവും അതി മനോഹരമായ ഒരു കൊട്ടാരമാണ്.12 ഏക്കർ വിസ്തൃതിയിൽ 42 മീറ്റർ ഉയരത്തിൽ നിർമിച്ച ലോകപ്രസിദ്ധ കൊട്ടാരം. പതിനായിരം പേര് എല്ലാദിവസവും സന്ദർശനം നടത്തുന്ന സ്ഥലം. ധാരാളം വ്യത്യസ്തതയാർന്ന കൊത്തുപണികളും അത്ഭുതങ്ങളും രഹസ്യങ്ങളും കൊണ്ട് തീർത്ത കൊട്ടാരം. അവിടെയുള്ള 500 വെള്ളചാട്ടങ്ങളും 12 മണിയാകുമ്പോൾ വെള്ളചാട്ടത്തിൽ നിന്നും ഉണ്ടാകുന്ന സംഗീതവും ഇവിടുത്തെ വലിയ പ്രത്യേകതയും ആരെയും സന്തോഷിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്യുന്നതാണ്.
ഇടവക വികാരി ഫാ. സനു ഔസേപ്പിന്റെ നേതൃത്വത്തില്‍ സന്യസ്ഥരും വിശ്വാസികളും ഉള്‍പ്പെടെ നൂറ്റമ്പതോളം മലയാളികള്‍ പങ്കെടുത്തു. ഇടവക കമ്മിറ്റി അംഗങ്ങളും, തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ നടത്തപ്പെട്ടത്.
ഈ തീര്‍ത്ഥാടനം നല്ലൊരനുഭവമായിരുന്നുവെന്നും, ഉല്ലാസത്തിനുമപ്പുറം സുബിയാക്കോ സന്ദർശനം ആത്മീയതയുടെ സന്തോഷവും നൽകിയെന്ന് തീര്‍ത്ഥാടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. എല്ലാ വർഷവും റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ, പ്രധാന തിരുനാളുകളായ ക്രിസ്തുരാജ തിരുനാളിനും, ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനും മുൻപാണ് തീര്‍ത്ഥാടനം നടത്തപ്പെടുക.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.