
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കഴിഞ്ഞ വർഷം ഒക്ടോബർ മാസം നെതർലന്റ്സിലെ രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോൾ അതുവരെ ഇല്ലാത്ത ധൃതിയിൽ അധികൃതർ പശ്ചിമകൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചു. എന്നാൽ, രാജാവിന്റെയും രാജ്ഞിയുടെയും കേരളസന്ദർശനം കഴിഞ്ഞ് ഒരുവർഷം തികയുമ്പോൾ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാവുന്നതിനാൽ, എത്രയും പെട്ടെന്ന് ഇതു പരിഹരിക്കുവാൻ രാജാവിനേയും രാജ്ഞിയെയും വീണ്ടുമൊരു കേരള സന്ദർശനം നടത്തുവാൻ ക്ഷണിക്കുകയോ, അല്ലെങ്കിൽ ഉടനടി ഈ പ്രശ്നത്തിന് ഭരണാധികാരികൾ പരിഹാരം കാണുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.സി.വൈ.എം. ഇടക്കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക സമരം നടത്തിയത്.
കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം കെ.സി.വൈ.എം രൂപത മുൻ പ്രസിഡന്റ് ജോസഫ് ദിലീപ് ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി മേഖല കോ-ഓർഡിനേറ്റർ ആൻസ്റ്റൽ ആന്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ജന. സെക്രട്ടറി കാസി പൂപ്പന, സെക്രട്ടറി ടി.ജെ.ടെറൻസ്, രൂപതാ എക്സിക്യൂട്ടീവ് ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.