
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങള്‍ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്ലില്‍ ദുരൂഹതയുണ്ടെന്നു സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് ആരോപിച്ചു. സ്വകാര്യബില്ലാണെങ്കിലും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ എംപിയാണ് ഇത് അവതരിപ്പിച്ചതെന്ന് അറിയുമ്പോഴാണ് ഭീതിയുളവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ തന്നെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍കൂടി കൂട്ടി വായിക്കുമ്പോഴാണ് സ്വകാര്യബില്‍ ഗൗരവമുള്ളതായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിലവില്‍ സ്വകാര്യ ബില്ലാണ് നിയമമാകില്ലെന്നെല്ലാം പറഞ്ഞാശ്വാസം കൊള്ളുമ്പോഴും, ഇവരുടെ ലക്ഷ്യം ജനസംഖ്യനിയന്ത്രണമാണെന്ന സത്യം മറന്നു കൂടെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍, വിദ്യാഭാസം തുടങ്ങിയ അനുകുല്യങ്ങള്‍ രണ്ട് കുട്ടികളില്‍ കൂടാത്ത കുടുംബങ്ങള്‍ക്കായി പരിമിതിപ്പെടുത്തണമെന്നാണ് സ്വകാര്യബില്ലില്‍ അവശ്യം. രാജ്യത്തിന്റെ അടിത്തറയും അടിസ്ഥാന ഘടകവുമായ കുടുംബവും കുഞ്ഞുങ്ങളും നിലനില്‍ക്കണം. തങ്ങളുടെ ആഗ്രഹത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കുവാന്‍ മാതാപിതക്കള്‍ക്കു സാധിക്കണം. ഏറെ വിഷമങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ഈ കാലഘട്ടത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കുടുംബങ്ങളുടെ അവകാശതിനു മേലുള്ള കടന്നുകയറ്റമാണിത്. ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും അദ്ദേഹം അവശ്യപ്പെട്ടു.
ഇപ്പോള്‍ മൂന്നാമതും അതില്‍ കൂടുതലും കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന അമ്മമാര്‍ക്ക് ഉത്കണ്ഠയും, ഭയവും, ആശയങ്കയും ഉണ്ടാക്കുന്ന രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ല് ഒരു കാരണവശാലും നിയമാകുന്നത് ഉചിതമല്ലെന്നും വിലയിരുത്തപ്പെടുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.