
അനില്‍ ജോസഫ്
കൊച്ചി: സന്യാസ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെയും, മഞ്ഞ മാധ്യമങ്ങളിലൂടെയുമുള്ള വ്യജ പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ.ടി. കമ്പനികളില്‍ വലിയ ശമ്പളമുളള ജോലി ഉപേക്ഷിച്ച് രണ്ട് സന്യാസിനിമാര്‍ സന്യാസ ജീവിതത്തിലേക്ക് വ്രദവാഗ്ദാനം നടത്തി കടന്ന് വന്നിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികളായ സിസ്റ്റര്‍ അജ്ഞുറോസും സിസ്റ്റര്‍ ടീസയും കര്‍ത്താവിന്‍റെ മണവാട്ടിമാരാകുമ്പോള്‍ കത്തോലിക്കാ സഭയും ആഹ്ലാദത്തിലാണ്. ഇരുവരുടെയും വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം എസ്.ബി.എ. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.
പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റ്യന്റെയും ആനീസിന്റെയും ഇളയ മകളാണ് സിസ്റ്റര്‍ അഞ്‍ജു. സിസ്റ്ററിന്റെ പിതാവ് കര്‍ഷകനാണ്. ഉദയനാപുരം മണിപ്പാടം വര്‍ഗ്ഗീസിന്റെയും റീനിയുടെയും മകളാണ് ടീസ. ആര്‍ച്ച് ബിഷപ് മാര്‍ ആന്റെണി കരിയിലിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും വ്രതവാഗ്ദാനം നടന്നത്.
മറ്റ് മൂന്ന് സന്യാസര്‍ഥികള്‍ക്കൊപ്പമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരുടയും സന്യാസ ജീവിതത്തിലേക്കുളള പ്രവേശനം കത്തോലിക്കാ സഭക്ക് അഭിമാന നിമിഷമാണെന്ന് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.