
അനില്‍ ജോസഫ്
കൊച്ചി: സന്യാസ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെയും, മഞ്ഞ മാധ്യമങ്ങളിലൂടെയുമുള്ള വ്യജ പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ.ടി. കമ്പനികളില്‍ വലിയ ശമ്പളമുളള ജോലി ഉപേക്ഷിച്ച് രണ്ട് സന്യാസിനിമാര്‍ സന്യാസ ജീവിതത്തിലേക്ക് വ്രദവാഗ്ദാനം നടത്തി കടന്ന് വന്നിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികളായ സിസ്റ്റര്‍ അജ്ഞുറോസും സിസ്റ്റര്‍ ടീസയും കര്‍ത്താവിന്‍റെ മണവാട്ടിമാരാകുമ്പോള്‍ കത്തോലിക്കാ സഭയും ആഹ്ലാദത്തിലാണ്. ഇരുവരുടെയും വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം എസ്.ബി.എ. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.
പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റ്യന്റെയും ആനീസിന്റെയും ഇളയ മകളാണ് സിസ്റ്റര്‍ അഞ്‍ജു. സിസ്റ്ററിന്റെ പിതാവ് കര്‍ഷകനാണ്. ഉദയനാപുരം മണിപ്പാടം വര്‍ഗ്ഗീസിന്റെയും റീനിയുടെയും മകളാണ് ടീസ. ആര്‍ച്ച് ബിഷപ് മാര്‍ ആന്റെണി കരിയിലിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും വ്രതവാഗ്ദാനം നടന്നത്.
മറ്റ് മൂന്ന് സന്യാസര്‍ഥികള്‍ക്കൊപ്പമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരുടയും സന്യാസ ജീവിതത്തിലേക്കുളള പ്രവേശനം കത്തോലിക്കാ സഭക്ക് അഭിമാന നിമിഷമാണെന്ന് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.