സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: രണ്ടരമാസത്തിനു ശേഷം പാപ്പായുടെ ആശീർവാദം തേടി വത്തിക്കാനിലെ ചത്വരത്തിൽ വിശ്വാസികളെത്തി. 24-Ɔο തീയതി ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ തന്റെ പഠനമുറിയിൽ നിന്ന് നടത്തിയ പ്രഭാഷണത്തിലും സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും ത്രികാല പ്രാർഥനയിൽ പങ്കെടുക്കുവാനുമായി നിരവധിപേരെത്തി. എത്തിയവർ സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും ഏറെ ആഹ്ലാദത്തോടെയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാപിച്ചിരുന്ന കൂറ്റന്‍ സ്ക്രീനുകളിലൂടെ പ്രാർത്ഥനകളിൽ പങ്കെടുത്തത്.
വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നുള്ള വായനയിലെ ‘ഗലീലിയിലെ മലയിൽ വച്ച് ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് ലോകം മുഴുവൻപോയി സുവിശേഷം പ്രഘോഷിക്കുകയും എല്ലാവരെയും സ്നാനപ്പെടുത്തുകയും ചെയ്യുവാനുള്ള ദൗത്യം നല്കുന്ന’ ഭാഗമായിരുന്നു വിചിന്തനം ചെയ്തത്. അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തിന്റെ ഉള്ളടക്കം പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക, ഗുരുവിന്റെ വഴിയിലൂടെ സഞ്ചരിക്കുക എന്നതായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സാക്ഷ്യമേകുകയെന്ന ദൗത്യം ഈ രക്ഷയുടെ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ‘സാക്ഷ്യം കൂടാതെ പ്രഘോഷിക്കുക സാധ്യമല്ലെന്നും, നമ്മുടെ വിശ്വാസം മൂലം ഇന്നത്തെ ശിഷ്യരായ നമ്മളും ഈ ദൗത്യ നിർവ്വഹണത്തിന് വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്‌ബോധിപ്പിച്ചു.
തുടർന്നുള്ള ആശീർവ്വാദം സ്വീകരിക്കുന്നതിനായി കാത്തുനിന്ന വിശ്വാസികളെ പാപ്പാ നിരാശപ്പെടുത്തിയുമില്ല. പ്രാർത്ഥനയ്ക് ശേഷം സാധാരണ ആശീർവാദം നൽകാറുള്ള ജനാലയിലേയ്ക്ക് വന്ന പാപ്പയുടെ കരങ്ങള്‍ വീശിയുള്ള അഭിവാദനത്തെ കരഘോഷത്തോടെയായിരുന്നു വിശ്വാസികള്‍ സ്വീകരിച്ചത്.
ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) യുടെ അഞ്ചാം വാര്‍ഷിക ദിനവും കൂടിയായിരുന്നു ഞായറാഴ്ച.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.