
സ്വന്തം ലേഖകൻ
കളമശ്ശേരി: യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി., പ്രൊഫ.കെ.വി.തോമസ്, എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്നും, യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും നിർവ്വഹിക്കവെ ആർച്ച്ബിഷപ്പ് പറഞ്ഞു.
തുടർന്ന്, നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉത്ഘാടനം ചെയ്‌തു. എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട്, അസ്സോസിയേറ്റ് മാനേജർ ഫാ.രാജൻ കിഴവന, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സൈമൺ കൂമ്പയിൽ, പ്രൊഫ.ജയശീലൻ, പ്രൊഫ.ഡോ.എസ്.ജോസ്, പ്രൊഫ.പോൾ ആൻസൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഷിപ്പിംഗ് മേഖലയിലെ പുതിയ സാദ്ധ്യതകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കുന്നത്. ഷിപ്പിംഗ് മേഖലയിലെ വിവിധ കോഴ്സുകൾ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://albertsmaritime.com/index.html
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.