
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാരെന്നും,
അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവുമെന്ന് തിരുവനന്തപുരം ജില്ലാകളക്‌ടർ ഡോ. കെ.വാസുകി IAS. രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച മത്സ്യതൊഴിലാളികളെ ആദരിക്കുവാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്‌ടർ.
തിരുവനന്തപുരം അതിരൂപതയിലെ “ബിഷപ്പ് ഹൌസിൽ നിന്നും ഫാ. തിയോടെഷ്യസിന്റെ വിളിവന്നു. മാഡം എത്ര മത്സ്യതൊഴിലാളികൾ വേണമെങ്കിലും പറയൂ, എത്ര വള്ളങ്ങൾ വേണമെങ്കിലും പറയൂ ഞങ്ങൾ പോകാം” തിരുവനന്തപുരം ജില്ലാകളക്‌ടറിന്റെ ഈ വാക്കുകളിൽ വ്യക്തമാണ് കത്തോലിക്കാ സഭ എത്രമാത്രം ആത്മാർത്ഥയോടെ അപകടനിമിഷങ്ങളെ നേരിടാൻ ജാഗ്രത കാട്ടിയിരുന്നുവെന്ന്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 21 ഇടവകകളിലെ 576 മൽസ്യതൊഴിലാളികൾ 134 വള്ളങ്ങളിലായി രക്ഷപ്രവർത്തനങ്ങളിൽ പങ്കുചേർന്നിരിന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സേവനത്തെ നന്ദിയോടെ ഓർക്കുന്നതായും കലക്‌ടർ അറിയിച്ചു.
അതുപോലെതന്നെ, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സഹായിച്ച ലോറി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.