
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടത്തി.
ഏഷ്യയിലെ ആദ്യരൂപതയായ കൊല്ലത്തിന്‍റെ നാലാമത് തദ്ദേശീയമെത്രാനായാണ് ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ രൂപത വികാരി ജനറല്‍, രൂപത കുടുംബകോടതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് സ്റ്റാന്‍ലി റോമന്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ അണിയിച്ചു. മുന്‍ ബിഷപ് ജോസഫ്.ജി ഫെര്‍ണാണ്ടസ്, വൈദികര്‍, സന്ന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തങ്കശ്ശേരി ഹോളിക്രോസ്, വടക്കുംതല, പടപ്പക്കര ഉള്‍പ്പെടെയുള്ള ഇടവകകളില്‍ വികാരിയായും സെന്‍റ് റാഫേല്‍ സെമിനാരി റെക്ടറായും നിയുക്ത ബിഷപ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോക്ടര്‍ പോള്‍ മുല്ലശ്ശേരി, കൊല്ലം കാഞ്ഞിരകോട് സ്വദേശിയാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.