Categories: Daily Reflection

മാർച്ച് 31: ഞെരുക്കവും സുബോധവും

അവനുണ്ടായ സുബോധം സ്നേഹധനനായ തന്റെ പിതാവിനെക്കുറിച്ചുള്ള ചിന്തയാണ്

മാർച്ച് ഇരുപത്തിമൂന്നാം തിയതി നാം വിചിന്തനം ചെയ്ത, ലൂക്ക 15:1-3.11-32 ആണ് ഇന്നും നമ്മുടെ ആത്മീയ പോഷണത്തിനായി തിരുസഭ നൽകുന്നത്.

സ്നേഹം ധൂർത്തടിക്കുന്ന പിതാവിന്റെ ഉപമയെന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ഉപമയിൽ ഒരു ക്ലേശാനുഭവവും ഉണ്ട്, ഒരു ആഘോഷാനുഭവവും ഉണ്ട്. തന്റെ അവകാശം വാങ്ങി വീട് വിട്ടിറങ്ങുന്ന ഇളയമകൻ ചെന്ന് നിൽക്കുന്നത് ഒരു ക്ലേശാനുഭവത്തിലാണ്. യേശു കഥയിൽ ഇങ്ങനെ പറയുന്നു “അവൻ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു”. ഈ ഞെരുക്കം എത്ര തീവ്രമായിരുന്നെന്നു കഥയുടെ തുടർന്നുവരുന്ന ഭാഗത്തു പറയുന്നുണ്ട്. അയാൾ അല്പം ഭക്ഷണം കിട്ടുമെന്ന് കരുതി പന്നികളെ മേയ്ക്കുന്ന ജോലി ഏറ്റെടുക്കുന്നു. നിയമാവർത്തനം 14:8 ൽ പറയുന്നു: “പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാൽ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പർശിക്കുകയോ അരുത്”. പന്നിയുമായുള്ള ഏതു സംസർഗവും യഹൂദർ ഒഴിവാക്കുമായിരുന്നു. അത്രയ്ക്കും വെറുക്കപ്പെട്ട മൃഗമായ പന്നിയെ മേയ്ക്കുവാനും അയാൾ തയ്യാറാകുന്നു. ലക്‌ഷ്യം, അല്പം ഭക്ഷണമാണ്. എന്നാൽ പന്നികൾക്കു കൊടുക്കുന്ന തവിടുപോലും അയാൾക്ക് ലഭിച്ചില്ല. അത്രയ്ക്കും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ, അയാൾക്കു സുബോധമുണ്ടായി എന്ന് യേശു പറയുന്നു. ഇനി ഒരല്പം പ്പോലും മുന്നോട്ടു പോകാനാകാത്ത ഒരു സാഹചര്യത്തിൽ, ഒരു മനുഷ്യന് സ്വാഭാവികമായി ഉണ്ടാകാവുന്ന ചിന്തകൾ പലതാണ്: ഇങ്ങനെ ഒരു സാഹചര്യത്തിൽ എത്തിച്ചെന്നു പറഞ്ഞു ദൈവത്തെ പഴിചാരുക, ഇതിനെല്ലാം കാരണം താൻതന്നെയാണെന്ന് പറഞ്ഞു സ്വയം കുറ്റപ്പെടുത്തുക, തന്നെ ആരും സഹായിച്ചില്ല എന്ന് പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തുക. പക്ഷെ, ഉപമയിൽ യേശു പറയുന്നത്, “അപ്പോൾ അവനു സുബോധമുണ്ടായി” എന്നാണു. അവനുണ്ടായ സുബോധം സ്നേഹധനനായ തന്റെ പിതാവിനെക്കുറിച്ചുള്ള ചിന്തയാണ്.

നമ്മുടെ ജീവിതത്തിലും ഒരുപക്ഷെ പലതരത്തിലുമുള്ള ഞെരുക്കങ്ങളും കടന്നു വരാം. അപ്പോഴുള്ള നമ്മുടെ പ്രതികരണം എന്താണ്? നമുക്കും സുബോധങ്ങൾ ഉണ്ടാകട്ടെ. കരുണയുള്ള ദൈവത്തെക്കുറിച്ചുള്ള ഓർമ്മ. എത്രയേറെ വഴിതെറ്റി എത്രവലിയ ഞെരുക്കങ്ങളിൽ ചെന്നുപെട്ടാലും, തിരിച്ചു വന്നാൽ ഓടിവന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു ആഘോഷങ്ങൾ ഒരുക്കുന്ന സ്നേഹം തന്നെയായ ദൈവമാണ് നമുക്കുള്ളത് എന്ന ബോധം ജീവിത വഴികളിൽ നമ്മെ നയിക്കട്ടെ.

vox_editor

View Comments

  • ഏതു കഠിന സാഹചര്യത്തിലും ഈശോ യിൽ ആശ്രയിക്കുവാൻ നമുക്ക് സാധിക്കണം

Share
Published by
vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

7 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago