
ഇന്നത്തെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്യുന്നു, “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5 :20 ). നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ബാഹ്യമായ അനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായിരുന്നു. ബാഹ്യമായ നീതിയും ശുദ്ധിയും ആയിരുന്നു അവരെ സംബന്ധിച്ച് ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ നീതി വ്യവസ്ഥയിലേക്കു ഹൃദയത്തിന്റെ പ്രാധാന്യം കൊണ്ടുവരുന്ന യേശു ആവശ്യപ്പെടുന്നത്, ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന നീതിയാണ്. അത് ഹൃദയത്തിന്റെ നീതിയാണ്. ‘ഹൃദയത്തിൽ എന്താണ്’ എന്നാണു ദൈവം നോക്കുന്നത്. അല്ലാതെ ബാഹ്യമായ ആചരണങ്ങളിൽ ഊന്നിനിൽകുന്ന നീതിയല്ല. ഇവിടെയാണ് പഴയ നിയമ നീതിയും സുവിശേഷനീതിയും തമ്മിലുള്ള അന്തരം.
യേശു ആവശ്യപ്പെടുന്ന പുതിയ നീതി ഹൃദയത്തിന്റെ നീതിയാണ്. പഴയ നിയമം, ശാരീരീരികമായ ജീവൻ ഇല്ലാതാക്കുന്നതിനെ നിയമലംഘനമാണ് കണക്കാക്കുമ്പോൾ, യേശു നിയമ ലംഘനമായി കണക്കാക്കുന്നത് സഹോദരനെതിരായി ഒരുവന്റെ ഹൃദയത്തിലുള്ള ചിന്തകളെയും വികാരങ്ങളെയും പോലുമാണ്. സഹോദരനെതിരായുള്ള എന്തും നിയമലംഘനമാണ്.
നോമ്പുകാലത്തിൽ അഭ്യസിക്കേണ്ട ഒരു പുണ്യമാണ്, സഹോദരരോടുള്ള നമ്മുടെ ഔദാര്യമനോഭാവം. മറ്റുള്ളവരോട് കോപിക്കാതെയും, അവരെ പരിഹസിക്കാതെയും, അവർക്കു എന്തെങ്കിലും വിരോധം നമ്മോടുണ്ടെങ്കിൽ അത് അവരുമായി സംസാരിച്ചു പരിഹരിച്ചു മുന്നോട്ടുപോകുവാനുള്ള ഔദാര്യമനസ്കത നമുക്കുണ്ടാകട്ടെ.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.