ഇന്നത്തെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്യുന്നു, “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5 :20 ). നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ബാഹ്യമായ അനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായിരുന്നു. ബാഹ്യമായ നീതിയും ശുദ്ധിയും ആയിരുന്നു അവരെ സംബന്ധിച്ച് ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ നീതി വ്യവസ്ഥയിലേക്കു ഹൃദയത്തിന്റെ പ്രാധാന്യം കൊണ്ടുവരുന്ന യേശു ആവശ്യപ്പെടുന്നത്, ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന നീതിയാണ്. അത് ഹൃദയത്തിന്റെ നീതിയാണ്. ‘ഹൃദയത്തിൽ എന്താണ്’ എന്നാണു ദൈവം നോക്കുന്നത്. അല്ലാതെ ബാഹ്യമായ ആചരണങ്ങളിൽ ഊന്നിനിൽകുന്ന നീതിയല്ല. ഇവിടെയാണ് പഴയ നിയമ നീതിയും സുവിശേഷനീതിയും തമ്മിലുള്ള അന്തരം.
യേശു ആവശ്യപ്പെടുന്ന പുതിയ നീതി ഹൃദയത്തിന്റെ നീതിയാണ്. പഴയ നിയമം, ശാരീരീരികമായ ജീവൻ ഇല്ലാതാക്കുന്നതിനെ നിയമലംഘനമാണ് കണക്കാക്കുമ്പോൾ, യേശു നിയമ ലംഘനമായി കണക്കാക്കുന്നത് സഹോദരനെതിരായി ഒരുവന്റെ ഹൃദയത്തിലുള്ള ചിന്തകളെയും വികാരങ്ങളെയും പോലുമാണ്. സഹോദരനെതിരായുള്ള എന്തും നിയമലംഘനമാണ്.
നോമ്പുകാലത്തിൽ അഭ്യസിക്കേണ്ട ഒരു പുണ്യമാണ്, സഹോദരരോടുള്ള നമ്മുടെ ഔദാര്യമനോഭാവം. മറ്റുള്ളവരോട് കോപിക്കാതെയും, അവരെ പരിഹസിക്കാതെയും, അവർക്കു എന്തെങ്കിലും വിരോധം നമ്മോടുണ്ടെങ്കിൽ അത് അവരുമായി സംസാരിച്ചു പരിഹരിച്ചു മുന്നോട്ടുപോകുവാനുള്ള ഔദാര്യമനസ്കത നമുക്കുണ്ടാകട്ടെ.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.