ബാബേൽ ഗോപുരം പണിയുന്നവർ

നൂറുമേനി ഫലമണിയുവാൻ "ദൈവഹിതം" ആരായുവാൻ നാം സദാ സന്നദ്ധരാകണം...

കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥം.
കർത്താവ് നഗരം കാണിക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നത് നിരർത്ഥകം.
അതിരാവിലെ ഉണരുന്നതും, വൈകി ഉറങ്ങാൻ പോകുന്നതും, കഠിന പ്രയത്നം ചെയ്തു ജീവിക്കുന്നതും അർത്ഥശൂന്യം (സങ്കീർത്തനം 127:1). സങ്കീർത്തകന്റെ പ്രാർത്ഥന നമ്മുടെയും പ്രാർത്ഥനയാക്കാം, നമ്മുക്ക് ധ്യാന വിഷയമാക്കാം. ദൈവത്തെ കൂടാതെ പദ്ധതികൾ ആസൂത്രണം ചെയ്യാനും, പ്രാവർത്തികമാക്കാനും വെമ്പൽ കൊള്ളുന്ന ഒരു തലമുറ വളർന്നു വരികയാണ്. അഹന്തയും, അഹങ്കാരവും, പൊങ്ങച്ചവും, തന്നിഷ്ടവും, ആർജനാസക്തിയും കുത്തിനിറച്ച് “ഉള്ളു പൊള്ളയായ” ഒരു തലമുറയുടെ “നഷ്ട സ്വർഗ്ഗത്തിന്റെ” തന്നെ കഥകളാണ് ആധുനിക സമൂഹം കാഴ്ചവയ്ക്കുന്നത്. പൂഴിയിൽ ഭവനം പണിയുന്നത് പോലെ, മൂലക്കല്ല് ഇല്ലാതെ ഭവനം പണിയുന്നത് പോലെ തകർച്ച തീർച്ചയാണെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും ദൈവത്തെ മാറ്റിനിർത്തി പലതും പണിതുയർത്തുവാനുള്ള വ്യഗ്രത ജീവിതത്തിന്റെ നാനാതുറകളിൽ ദൃശ്യമാണ്. ദൈവത്തെ മാറ്റിനിർത്തി പണിതുയർത്തുന്ന പദ്ധതികളുടെയും, പ്രസ്ഥാനങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും പരിതാപകരമായ അവസ്ഥയുടെ പ്രതീകമാണ് ബാബേൽ ഗോപുരം (ഉല്പത്തി 11:1-9). എന്നാൽ ദൈവത്തോടൊപ്പം യാത്ര ചെയ്യാൻ, ദൈവത്തെ മുൻനിർത്തി അധ്വാനിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ, ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വർണ്ണലിപികളിൽ കുറിച്ചു വയ്ക്കാൻ “ചന്ദ്രനിൽ” കാലുകുത്തിയ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞു എന്നത് ചരിത്രസത്യമായി നിലകൊള്ളുകയാണ്.

ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കുമ്പോഴുള്ള വിസ്മയത്തെക്കാൾ എത്രയോ മടങ്ങ് അവാച്യമായ വിസ്മയമാണ് ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ അനുഭവവേദ്യമാകുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ് ദൈവത്തിന്റെ “യജമാന പദ്ധതി”യുടെ രഹസ്യാത്മകതയും ധ്യാനവിഷയമാകുന്നത്. നമ്മുടെ ഭാഷയും, വേഷവും, ആചാര അനുഷ്ഠാനങ്ങളും, സംസ്കാരവും ലോകം മുഴുവനും വ്യാപിക്കുമ്പോൾ “ലോകം ഒരു വലിയ തറവാടായി” മാറുകയാണ്. കിണറ്റിനുള്ളിൽ കിടന്നു വളരുന്ന തവളയുടെ ലോകം തീരെ ചെറുതായിരിക്കും. പുഴയിൽ എത്തുമ്പോൾ കുറച്ചുകൂടെ വിശാലമായി മാറും… കടലിൽ എത്തുമ്പോൾ…! കെട്ടിക്കിടക്കുന്ന ജലത്തിൽ കൂത്താടികൾ പെരുകും, ജലം മലിനമാകും. ജീവിതം ഒരു പുഴപോലെ ഒഴുകണം. ജീവിതം നിലയ്ക്കാത്ത ഒരു പ്രവാഹമാകണം… നന്മ നട്ടുനനച്ചു വളർത്തി പരിപോഷിപ്പിക്കാനുള്ള ആത്യന്തികമായ ലക്ഷ്യം മറക്കാതിരിക്കാം.

ജീവിതയാത്രയിൽ നമ്മുടെ പ്രയത്‌നങ്ങൾക്ക് നൂറുമേനി ഫലമണിയുവാൻ “ദൈവഹിതം” ആരായുവാൻ നാം സദാ സന്നദ്ധരാകണം. ദൈവം വഴി അടച്ചാൽ യാത്ര അവസാനിക്കും. ദൈവം വഴി തുറന്നാൽ ഒരായിരം വഴികൾ മുന്നിൽ തെളിയും. എല്ലാ വഴികളിലും പട്ടുമെത്ത ഉണ്ടാവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള യുക്തിയും, ജീവിതാനുഭവവും കൈമുതലായി ഉണ്ടാവണം. വിശ്വാസമാകുന്ന മൂലകല്ലിൽ ഉറച്ച അടിസ്ഥാനമിടാം. പാറമേൽ പണിത ഭവനം പോലെ പ്രതിസന്ധികളെയും, പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉൾബലം കരുതിവയ്ക്കാം. പദ്ധതികൾ പകുതിവഴിക്ക് ഉപേക്ഷിച്ചുപോയ ബാബേൽ ഗോപുരത്തിന്റെ പണിക്കാരെപ്പോലെ നിരാശരാകാതിരിക്കാൻ തീവ്രമായി യത്നിക്കാം. ജീവിതത്തെ സമ്പന്നമാക്കുന്ന “പ്രത്യാശ”യുടെ വക്താക്കളായി മാറാൻ നിരന്തരം ദിശാബോധത്തോടെ പ്രവർത്തിക്കാം. “കൂട്ടായ്മയുടെ സംഘശക്തി” വിളംബരം ചെയ്യുവാൻ സഹവർത്തിത്വത്തോടെ പ്രവർത്തിക്കുവാൻ പ്രതിജ്ഞയെടുക്കാം. ദൈവദാനമായി കിട്ടിയ വിവിധ താലന്തുകൾ സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഉന്നമനത്തിനായി ബോധപൂർവ്വം പങ്കുവയ്ക്കാം. “കൊണ്ടും കൊടുത്തും” ജീവിതം ആസ്വദിക്കാം. ആരും പൂർണ്ണരല്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ ക്ഷമിക്കാനും, മറക്കാനും, വിട്ടുവീഴ്ച മനോഭാവത്തോടുകൂടെ “രമ്യത”യിൽ വർദ്ധിക്കാനും നാം പ്രാപ്തിയുള്ളവരായി മാറും. പ്രാർത്ഥനാപൂർവ്വം ദൈവകൃപ യാചിക്കാം. മംഗളം നേരുന്നു.

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago