Categories: Articles

പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കാപ്പിപ്പൊടിയച്ചൻ ഖേദം പ്രകടിപ്പിച്ചു; “സുവിശേഷം വെറുപ്പിന്റെ ദൈവശാസ്ത്രമല്ല പഠിപ്പിക്കുന്നതെന്ന് മറക്കാതിരിക്കാം”

സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്...

ഫാ.മാർട്ടിൻ ആന്റണി

യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ ഒരു വചനമുണ്ട്. “നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌”. യഹൂദ വിരോധം കൊടുമ്പിരിക്കൊണ്ടിരുന്ന ഹിറ്റ്ലർ കാലയളവിലെ നാസി ദൈവശാസ്ത്രജ്ഞർക്കും, ബൈബിൾ വ്യാഖ്യാതാക്കൾക്കും ഒട്ടും സഹിക്കാൻ പറ്റാത്ത വചനമാണ് ഈ യോഹന്നാന്റെ വചനം. ഈ വചനം ഉപയോഗിച്ച് എങ്ങനെ യഹൂദർക്കെതിരെ വിദ്വേഷം പ്രസംഗിക്കാൻ സാധിക്കും? ഇതായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം.

1938-ൽ പ്രൊട്ടസ്റ്റൻറ് ബൈബിൾ പണ്ഡിതനും കറയറ്റ നാസിയുമായ Walter Grundmann മുകളിൽ പറഞ്ഞ വചനത്തെ ആസ്പദമാക്കി ഒരു ലേഖനം എഴുതിയിട്ടുണ്ട്; “‘Das Heil Kommt von den Juden?’ Eine Schicksalsfrage en die Christen Deutscher Nation”. നാസികൾ പ്രചരിപ്പിച്ച യഹൂദ വിദ്വേഷത്തിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സുവിശേഷ വ്യാഖ്യാനം ആയിരുന്നു അത്. സുവിശേഷത്തെ അടിസ്ഥാനമാക്കി “വെറുപ്പിന്റെ ദൈവശാസ്ത്രം” പ്രചരിപ്പിക്കലായിരുന്നു അത്.

1940-ൽ മുകളിൽ പരാമർശിച്ച വചനഭാഗം ഇല്ലാത്ത, യഹൂദ പരാമർശങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു യോഹന്നാന്റെ സുവിശേഷം ഈ ദൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുകയുണ്ടായി എന്നത് ചരിത്ര സത്യമാണ്. അതിന്റെ പേരാണ് Die Bottschaft Gottes (The Message of God). അത് പ്രസിദ്ധീകരിച്ചവർ നാസി പത്രമായ Der Sturmer-ന്റെ ആപ്തവാക്യവും കൂടി ചേർത്തുവച്ചു: “The Jews are our misfortune”.

കഴിഞ്ഞദിവസം എഫ്ബിയിൽ ഒരു വിദ്വേഷ പ്രസംഗം കേട്ടപ്പോൾ ചരിത്രം ഒന്ന് ഓർത്തു പോയതാണ്.
അപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ. വചനം ഉപയോഗിച്ച് വിദ്വേഷവും വേണമെങ്കിൽ പ്രസംഗിക്കാം. എന്റെ പൊന്നു പണ്ഡിതന്മാരെ, സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദയവു ചെയ്ത്, അൾത്താരയിൽ കയറി വചന പീഠത്തിൽ നിന്നുകൊണ്ട്, വചനം വ്യാഖ്യാനിക്കുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്. സുവിശേഷം എവിടെയാണ് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നത്? എന്തിനാണ് അൾത്താരയിൽ നിന്നു കൊണ്ട് സഹജൻ ശത്രുവാണെന്ന പ്രതീതി പകരുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്?

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago