
സ്വന്തം ലേഖകൻ
വെള്ളറട: പ്രളയ സഹായത്തിനായി കളക്ഷൻ സെന്റർ തുറന്നുകൊണ്ട് സജീവമാണ് വാഴിച്ചൽ ഇമ്മാനുവൽ കോളേജ്. കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോളേജ് മാനേജർ മോൺ.ജി.ക്രിസ്തുദാസ് സംരംഭം ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ.വിജയകുമാർ സന്നിഹിതരായിരുന്നു.
വയനാട്, മലപ്പുറം ജില്ലകളിൽ മഴക്കെടുതികൾ മൂലം ദുരന്തത്തിലൂടെ കടന്നുപോകുന്നവർക്ക് കൈത്താങ്ങ് ആകുവാൻ എൻ.എസ്.എസ്. മുൻകൈ എടുത്തതിൽ ഇമ്മാനുവേൽ കോളേജിന് അഭിമാനമുണ്ടെന്നും, നിങ്ങൾ ഓരോരുത്തരിലും നിറഞ്ഞുനിൽക്കുന്ന സാമൂഹ്യ അവബോധവും, പരസ്നേഹവുമാണ് ഇതിന് ആധാരമെന്നും മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ, സോപ്പ്, സാനിറ്ററി നാപ്കിൻസ്, ലൈസോൾ തുടങ്ങിയ സാധനങ്ങൾ ഇമ്മാനുവൽ കോളേജിലെ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് സേവനം ചെയ്യുന്ന തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എത്തിച്ചു. അവിടെനിന്ന് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ.സാജൻ ആന്റണി, ശ്രീമതി ആതിര എയർ എന്നിവർ കളക്ഷൻ സെന്റർ പ്രവർത്തനങ്ങൾ ഏകോവിപ്പിച്ചു. നൂറോളം എൻ.എസ്.എസ്. വോളണ്ടിയേഴ്സും, മറ്റ് വിദ്യാർത്ഥി-വിദ്യാർഥിനികളും, അധ്യാപകരും, അനധ്യാപകരും ഈ സംരംഭത്തിന്റെ വിജയത്തിനായി കൈകോർത്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.