
സ്വന്തം ലേഖകൻ
വരാപ്പുഴ: പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ ഏറ്റവും മുന്നിൽ നിന്ന് സഹായിക്കുവാൻ ബാധ്യതയുള്ളവർ മറ്റു പല കാര്യങ്ങളുടെയും പുറകെപോകുമ്പോഴും, ദുരന്തത്തിൽ അകപ്പെട്ടവരെ മറക്കാതെ കത്തോലിക്കാ സഭ മുന്നോട്ടു പോകുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഒരുദാഹരണമാണ് വരാപ്പുഴ അതിരൂപതയിലെ മാടവന ഇടവകയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളി.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പിൽ ജോസഫിന് ‘മാടവന ഇടവക’ പുതിയ വീട് നിർമ്മിച്ച് നൽകി. മാടവന ഇടവകയുടെ ആ ‘സ്നേഹവീട്’ മുൻആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ച് കുടുംബത്തിന് നൽകുകയും ചെയ്തു. ഈ ത്യാഗപ്രവർത്തിയിൽ പങ്കുചേർന്നു എല്ലാവരെയും ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു.
സ്നേഹവീടിന്റെ നിർമ്മാണ ജോലികൾ മാടവന ഇടവകയിലെ തൊഴിലാളികൾ ശ്രമദാനമായിട്ടാണ് ചെയ്തത്. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും, തിരുനാൾ ആഘോഷങ്ങൾ ചുരുക്കിയും, ഇടവകാംഗങ്ങളുടെ സംഭാവനയിലൂടെയുമാണ് നിർമ്മാണത്തുക സ്വരൂപിച്ചത്. ഏഴ് ലക്ഷം രൂപയുടെ ബഡ്ജറ്റിലാണ് പണിയാരംഭിച്ചത്. എന്നാൽ, രണ്ട് ശയനമുറികളും സ്വീകരണമുറിയും അടുക്കളയും അടക്കം 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ശ്രമദാന ജോലികളിലൂടെ ആറ് ലക്ഷം രൂപയിൽ പൂർത്തിയാക്കാൻ സാധിച്ചു.
വീടിന്റെ ആശീർവാദ കർമ്മത്തിൽ നടക്കാപ്പറമ്പിൽ ജോസഫും കുടുംബത്തോടുമൊപ്പം മാടവന വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, കോതാട് വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ.പോൾ നിധിൻകുറ്റിശ്ശേരി, ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് എന്നിവർ പങ്കെടുത്തു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.