
കാഴ്ചയും ഉള്‍കാഴ്ചയും
പുതുവര്‍ഷത്തെ – 2019 – നെ പ്രാര്‍ഥനാപൂര്‍വം നമുക്കു സ്വാഗതം ചെയ്യാം. പ്രത്യാശയോടെ എതിരേല്‍ക്കാം. പ്രതീക്ഷാ നിര്‍ഭരമായ ഹൃദയത്തോടെ, പുത്തന്‍ ഉണര്‍വോടെ, സ്വീകരിക്കാം. ശാന്തിയും സമാധാനവും നീതിയും വികസനവും ആശംസിക്കാം. 2018 ലെ മുറിവുണക്കാന്‍ സമചിത്തതയോടു കൂടെ, സഹവര്‍ത്തിത്വത്തോടെ സംഘാതമായി യത്നിക്കാം. കാലത്തിന്‍റെ ചുവരെഴുത്തുകളെ അവധാന പൂര്‍വം വായിക്കാനും വ്യാഖ്യാനിക്കാനും വിലയിരുത്തുവാനും ബോധപൂര്‍വം പരിശ്രമിക്കാം. അന്ധകാരത്തിന്‍റെ പ്രവൃത്തികളില്‍ നിന്ന് പ്രകാശത്തിന്‍റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്ക് സൂക്ഷ്മതയോടെ ചുവടുവയ്ക്കാം.
സ്വയം വളരുകയും വളര്‍ത്തുകയും ചെയ്യുന്ന പുതിയൊരു മാനവികതയെ വാരിപ്പുണരാം. ആരും അന്യരല്ലാ എന്ന തിരിച്ചറിവിലേക്ക് വളരാം. ത്യാജ്യഗ്രാഹ്യ വിവേചന ശക്തിയോടെ വസ്തുതകളെ അപഗ്രഥിച്ചു മുന്നേറാം. കഴിഞ്ഞ വര്‍ഷം നിറവേറ്റാന്‍ കഴിയാതെപോയ ആസൂത്രണങ്ങളെയും പദ്ധതികളെയും സ്വപ്നങ്ങളെയും സമയബന്ധിതമായി, പൂര്‍ത്തീകരിക്കാന്‍ ദിശാബോധത്തോടു കൂടെ പ്രവര്‍ത്തിക്കാം.
നിയതമായ കാഴ്ചപ്പാടും ബോധ്യങ്ങളും അനുഭവ സമ്പത്തും കര്‍മ്മമണ്ഡലങ്ങളെ പ്രകാശമാനമാക്കാന്‍ ജാഗ്രതയോടെ വിനിയോഗിക്കാം. ശാസ്ത്രസാങ്കേതിക വൈജ്ഞാനിക മേഖലകളെ ക്രിയാത്മകമാംവിധം പ്രയോജനപ്പെടുത്താം. പ്രകൃതിയെ ചൂഷണം ചെയ്യാതെ സന്തുലിതമായ ഒരു ജൈവ സംസ്കൃതി രൂപപ്പെടുത്താം. പുതിയ ഒരു രാഷ്ട്രീയ സംസ്കാരം അനിവാര്യമാണെന്ന ഉത്തമ ബോധ്യം കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഉള്‍ക്കൊളളാന്‍ ശ്രമിക്കാം.
പുതിയൊരു രാഷ്ട്രീയ സാക്ഷരതയുടെ വക്താക്കളാകാം. വൈകിയെത്തുന്ന നീതി അനീതിയാണെന്ന അവബോധം നമ്മില്‍ രൂഢമൂലമാകണം. നമ്മുടെ പ്രത്യയ ശാസ്ത്രങ്ങളെ പുനര്‍വായനയ്ക്ക് വിധേയമാക്കാം. മാര്‍ഗ്ഗവും ലക്ഷ്യവും പരസ്പര പൂരകമാക്കണം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാന്‍ കരുതലോടെ മുന്നേറാം. സനാതന മൂല്യങ്ങളെ കാത്തുസംരക്ഷിക്കാന്‍ നമുക്കു പ്രതിജ്ഞ എടുക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!!
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.