വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയും രക്തസാക്ഷിയായ ആർച്ച്ബിഷപ് അർനുൾഫോ ഓസ്കർ റൊമേറോയും ഈ വർഷം വിശുദ്ധപദവിയിലേക്ക്. ഇവരുടെ നാമകരണത്തിനുള്ള ഡിക്രി ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.
യുവജനങ്ങൾക്കായുള്ള മെത്രാന്മാരുടെ സിനഡ് സമാപിക്കുന്ന ഒക്ടോബർ 28-നു ശേഷമാകും പോൾ ആറാമന്റെ നാമകരണമെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പറോളിൻ പറഞ്ഞു.
ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവഡോറിലെ സാൻ സാൽവഡോർ അതിരൂപതാധ്യക്ഷനായിരു
ഇരുവരുടെയും മാധ്യസ്ഥതയിൽ നടന്ന അദ്ഭുതങ്ങൾ സ്ഥിരീകരിക്കുന്ന ഡിക്രിയിൽ മാർപാപ്പ ഒപ്പു വച്ചു. സെസീലിയ മാരിബെൽ ഫ്ലോറസ് എന്ന ഗർഭിണിക്കുണ്ടായ രോഗശാന്തിയാണ് ആർച്ച്ബിഷപ് റൊമേറോയുടെ മാധ്യസ്ഥതയിൽ നടന്നതായി സ്ഥിരീകരിച്ചത്.
1963 മുതൽ 78 വരെ കത്തോലിക്കാ സഭയെ നയിച്ച പോൾ ആറാമൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിജയകരമായ പൂർത്തീകരണവും കൗൺസിൽ തീരുമാനങ്ങൾ പ്രകാരമുള്ള പരിഷ്കാരങ്ങളുടെ നടത്തിപ്പും വഴി ശ്രദ്ധേയനായി. ജീവന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഹുമാനേ വീത്തേ (മനുഷ്യജീവൻ) എന്ന ചാക്രികലേഖനം അദ്ദേഹം പുറപ്പെടുവിച്ചതിന്റെ അൻപതാം വാർഷികമാണ് ഇക്കൊല്ലം.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.