
തൂവാലയും താലവുമേന്തി ശിഷ്യരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന പ്രപഞ്ച രാജാവ്. പർവ്വതങ്ങൾക്ക് രൂപം നൽകിയ വിരലുകളും നക്ഷത്രങ്ങൾ നിർമ്മിച്ച കൈകളും ശിഷ്യരുടെ പാദങ്ങളിലെ പൊടി കഴുകിക്കളയുന്നു. താൻ കഴുകുന്ന 24 കാലുകളും അടുത്തദിവസം കൂടെ നിൽക്കാൻ കൂടെ ഉണ്ടാവുകയില്ല.
റോമൻ വാളിന്റെ മിന്നൽ പ്രകാശത്തിൽ ഈ പാദങ്ങളെല്ലാം ഇരുട്ടിലേക്ക് ഓടിമറയും. നാളത്തെ പ്രഭാതത്തിൽ ശിഷ്യർ ലജ്ജയോടെ തലതാഴ്ത്തി, വെറുപ്പോടെ കാലുകളിലേക്ക് നോക്കുമ്പോൾ ജറൂസലം തെരുവിലെ പൊടികഴുകിയ, കലങ്ങിയ വെള്ളത്തിൽ കുനിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞു കണ്ട മുഖം അവരുടെ മനസ്സിൽ മായാതെ നിൽക്കണം എന്ന് മോഹിക്കുന്നു, യേശു നാഥൻ.
നമ്മുടെ മനസ്സിലും ഒരുപിടി ഓർമപ്പൂക്കൾ ഉണർത്തുന്നു, പെസഹാ വ്യാഴം.
തുടർന്ന് അറിയാൻ വീഡിയോ കാണാം:
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.