
തൂവാലയും താലവുമേന്തി ശിഷ്യരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന പ്രപഞ്ച രാജാവ്. പർവ്വതങ്ങൾക്ക് രൂപം നൽകിയ വിരലുകളും നക്ഷത്രങ്ങൾ നിർമ്മിച്ച കൈകളും ശിഷ്യരുടെ പാദങ്ങളിലെ പൊടി കഴുകിക്കളയുന്നു. താൻ കഴുകുന്ന 24 കാലുകളും അടുത്തദിവസം കൂടെ നിൽക്കാൻ കൂടെ ഉണ്ടാവുകയില്ല.
റോമൻ വാളിന്റെ മിന്നൽ പ്രകാശത്തിൽ ഈ പാദങ്ങളെല്ലാം ഇരുട്ടിലേക്ക് ഓടിമറയും. നാളത്തെ പ്രഭാതത്തിൽ ശിഷ്യർ ലജ്ജയോടെ തലതാഴ്ത്തി, വെറുപ്പോടെ കാലുകളിലേക്ക് നോക്കുമ്പോൾ ജറൂസലം തെരുവിലെ പൊടികഴുകിയ, കലങ്ങിയ വെള്ളത്തിൽ കുനിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞു കണ്ട മുഖം അവരുടെ മനസ്സിൽ മായാതെ നിൽക്കണം എന്ന് മോഹിക്കുന്നു, യേശു നാഥൻ.
നമ്മുടെ മനസ്സിലും ഒരുപിടി ഓർമപ്പൂക്കൾ ഉണർത്തുന്നു, പെസഹാ വ്യാഴം.
തുടർന്ന് അറിയാൻ വീഡിയോ കാണാം:
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.