Categories: Daily Reflection

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”

ഹോസി.-  11:1,3-4,8-9
യോഹ.- 19: 31-37

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.” 

ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.  എല്ലാവർക്കും തിരുഹൃദയ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

ക്രിസ്തുനാഥന്റെ ഹൃദയം ദൈവത്വം നിറഞ്ഞതിനാൽ “തിരുഹൃദയം” എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നു. ദൈവമക്കളെ ഒരു വേർതിരിവും ഇല്ലാതെ തന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നവനാണ് ക്രിസ്തു. തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നന്മനിറഞ്ഞ ഒരു ഹൃദയത്തിന്റെ  ഉടമയാകാനായി ക്രിസ്തുനാഥൻ തന്നെ നമ്മെ ക്ഷണിക്കുകയാണ്.

തന്നോടൊപ്പം ആയിരിക്കുവാനും, ദൈവമക്കൾക്ക്  നന്മകൾ പറഞ്ഞു കൊടുക്കുവാനുമായി താൻ തിരഞ്ഞെടുക്കപ്പട്ടവരിൽ ഒരാൾ തള്ളിപ്പറഞ്ഞിട്ടും മറ്റൊരാൾ മുപ്പത്  വെള്ളിക്കാശിന് ഒറ്റികൊടുത്തിട്ടും   അവരെ സ്നേഹിച്ച  ഹൃദയത്തിനുടമ. നന്മകൾ ചെയ്യുവാനും, സ്നേഹിക്കുവാനും മാത്രം പഠിപ്പിച്ചവനെ,  തിന്മനിറഞ്ഞ ഹൃദയമുള്ളവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചപ്പോഴും അവരെ  സ്നേഹിച്ച ഹൃദയത്തിനുടമ. തന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവരെയും, യഹൂദരുടെ രാജാവെന്ന് പരിഹസിച്ച് മുൾക്കിരീടം ചാർത്തിയവരെയും സ്നേഹിച്ച ഹൃദയത്തിനുടമ. പലവിധ പീഡനങ്ങൾ നൽകി ക്രൂശിൽ തറച്ചപ്പോഴും “ഇവർ ചെയ്യുന്നതെന്തെന്നു ഇവർ  അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ” എന്ന് പറഞ്ഞ് അവരോട് ക്ഷമിച്ച ഹൃദയത്തിനുടമ.

പ്രിയമുള്ളവരെ, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, ക്ഷമയുടെയും ഹൃദയത്തിനുടമയായ ക്രിസ്തുനാഥൻ  നമ്മോട് ആവശ്യപ്പെടുന്നതും ഇത്തരത്തിലുള്ള ഹൃദയത്തിൻ ഉടമയാകണം  എന്നതാണ്. വേദനിക്കുന്നവന്റെ വേദനയിൽ തണലായി സ്നേഹത്തിനുടമയായും, അയൽക്കാരന്റെ ആവശ്യം നിറവേറ്റി കാരുണ്യത്തിന്റെ ഹൃദയത്തിനുടമയായും, സഹോദരന്റെ തെറ്റുകൾ ക്ഷമിച്ച് ക്ഷമയുടെ ഹൃദയത്തിനുടമയായും മാറനായി നമുക്ക് പരിശ്രമിക്കാം.

കരുണാനിധിയായ ദൈവമേ, അങ്ങേ തിരുഹൃദയത്തോട് ചേർന്നുനിന്നുകൊണ്ട് ക്ഷമയാലും,  സ്നേഹത്താലും,  കാരുണ്യത്താലും ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

6 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

2 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

3 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

3 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

4 weeks ago