
കണ്ണൂർ: അവശത അനുഭവിക്കുന്നവന്റെ വേദനകളിലേക്കുള്ള പങ്കു ചേരലാകണം നോമ്പുകാലത്തെ പ്രവർത്തനങ്ങളെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. നോമ്പും പ്രാർഥനയും ഉപവാസവുമെല്ലാം കാരുണ്യ പ്രവൃത്തികളിലൂടെ മേന്മയുള്ളതായി തീരണം. വലിയ നോമ്പുകാലത്തിനു തുടക്കം കുറിച്ച് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ നോമ്പുകാല സന്ദേശം നൽകുകയായിരുന്നു ബിഷപ്.
തപസ്സ് കാലത്തിനു തുടക്കം കുറിച്ച് ത്യാഗത്തിന്റെയും അനുതാപത്തിന്റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയിൽ ചാരംപൂശി കുരിശ് അടയാളം വരച്ചു. തിരുകർമങ്ങളിലും തുടർന്നു നടന്ന കുർബാനയിലും വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി മോൺ. ആന്റണി പയസ്, സഹവികാരി ഫാ. മാർട്ടിൻ മാത്യു, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. ഫിഡലീസ് ജയിംസ് എന്നിവർ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.