
നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം
ഏശയ്യാ 26,7-9.12.16-19
മത്തായി 11 : 28-30
“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്”.
സ്നേഹമുള്ളവരെ, ക്രിസ്തു, നമ്മുടെ വേദനകൾക്കും പ്രയാസങ്ങൾക്കും ആവലാതികൾക്കും ഒരു പോംവഴി പറഞ്ഞു തരുന്നു. ക്രിസ്തു നമുക്ക് ഉറപ്പുതരികയാണ് – “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” എന്ന ഉപദേശിച്ചത്തിലൂടെ.
നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാകണമെങ്കിൽ സ്വാഭാവികമായും ഓരോദിവസവും നുകം വഹിക്കാതെയും, ചുമട് എടുക്കാതെയും കടന്നുപോകാൻ സാധിക്കുമെന്നല്ല ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറിച്ച്, ഓരോദിവസത്തിനും ആ ഏക ദിവസത്തിന്റെ ഭാരം മതി എന്നാണ്.
ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും, സമാധാനത്തിന്റെയും ആകുലതകളുടെയും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്നാൽ, നാം കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതുന്നുവെങ്കിൽ അനുദിന ജീവിതം എളുപ്പമാകില്ല എന്ന് സാരം.
കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതാതെ ശീലിക്കണമെങ്കിൽ, ക്രിസ്തുവിനെപ്പോലെ നാമും ‘ശാന്തശീലരും വിനീതഹൃദയരുമാകണം’.
സ്നേഹമുള്ളവരെ, ക്രിസ്തുവിനെപ്പോലെ ‘ശാന്തശീലനും വിനീതഹൃദയനു’മായിക്കൊണ്ട്, അവനിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അനുദിന ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.