
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: 1971-ലും, 1997-ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും, കാലികവുമായ “മതബോധന ഡയറക്ടറി” പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ സംസ്കാരവുമായി (culture of encounter) സുവിശേഷത്തെ കാലികമായി കൂട്ടിയണക്കുന്നതാണ് പുതിയ മതബോധന ഡയറക്ടറി (New Directory for Catechesis). നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തത്.
നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ (Pontifical council for New Evangelizion) കൗണ്‍സിലിന്‍റെ പ്രസിഡന്റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രകാശന കര്‍മ്മത്തിലും, ഗ്രന്ഥവിശകലന പരിപാടിയിലും അദ്ധ്യക്ഷനായിരുന്നു. 2020 മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പാ നൽകിയ അംഗീകാരത്തോടെയാണ് ഇത് പ്രകാശനംചെയ്യുന്നതെന്നും, മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനും ശക്തമായ പ്രചോദനംനല്കിക്കൊണ്ട് 16-Ɔο നൂറ്റാണ്ടില്‍ ജീവിച്ച മോഗ്രൊവെയിലെ വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23-നാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പറഞ്ഞു.
ആദ്യമായി, മതപരിവര്‍ത്തനമല്ല “സാക്ഷ്യ”മാണ് സഭയെ ബലപ്പെടുത്തേണ്ടത്; രണ്ടാമതായി, ക്രിസ്തു കാട്ടിയ കാരുണ്യമാണ് വിശ്വാസപ്രഘോഷണത്തെ വിശ്വാസ്യ യോഗ്യമാക്കേണ്ടത്; മൂന്നാമതായി, വിശ്വാസരൂപീകരണത്തിന്റെ സംവാദശൈലി സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയുമായിരിക്കും, അത് ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വിശദീകരിച്ചു.
ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉടനെ ലഭ്യമാകുന്ന മതബോധന ഡയറക്ടറിക്ക് ആകെ 300 പേജുകളുണ്ട്. 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഗ്രന്ഥത്തിന് ആകെ 12 അദ്ധ്യായങ്ങളുമുണ്ട്. സാക്ഷ്യം (testimony), കാരുണ്യം (mercy), സംവാദം (Dialogue) എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങളാണ് (basic 3 principles) നവമായ വിശ്വാസരൂപീകരണത്തിന് ആധാരമാകേണ്ടതെന്ന പ്രവര്‍ത്തന രീതിയിലാണ് (Methodology) ഗ്രന്ഥം പുരോഗമിക്കുന്നത്.
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
This website uses cookies.