Categories: Vatican

നവീകരിച്ച “മതബോധന ഡയറക്ടറി” പ്രകാശനം ചെയ്തു

വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23-നാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയത്...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: 1971-ലും, 1997-ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും, കാലികവുമായ “മതബോധന ഡയറക്ടറി” പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ സംസ്കാരവുമായി (culture of encounter) സുവിശേഷത്തെ കാലികമായി കൂട്ടിയണക്കുന്നതാണ് പുതിയ മതബോധന ഡയറക്ടറി (New Directory for Catechesis). നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തത്.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ (Pontifical council for New Evangelizion) കൗണ്‍സിലിന്‍റെ പ്രസിഡന്റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രകാശന കര്‍മ്മത്തിലും, ഗ്രന്ഥവിശകലന പരിപാടിയിലും അദ്ധ്യക്ഷനായിരുന്നു. 2020 മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പാ നൽകിയ അംഗീകാരത്തോടെയാണ് ഇത് പ്രകാശനംചെയ്യുന്നതെന്നും, മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനും ശക്തമായ പ്രചോദനംനല്കിക്കൊണ്ട് 16-Ɔο നൂറ്റാണ്ടില്‍ ജീവിച്ച മോഗ്രൊവെയിലെ വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23-നാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പറഞ്ഞു.

ആദ്യമായി, മതപരിവര്‍ത്തനമല്ല “സാക്ഷ്യ”മാണ് സഭയെ ബലപ്പെടുത്തേണ്ടത്; രണ്ടാമതായി, ക്രിസ്തു കാട്ടിയ കാരുണ്യമാണ് വിശ്വാസപ്രഘോഷണത്തെ വിശ്വാസ്യ യോഗ്യമാക്കേണ്ടത്; മൂന്നാമതായി, വിശ്വാസരൂപീകരണത്തിന്റെ സംവാദശൈലി സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയുമായിരിക്കും, അത് ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വിശദീകരിച്ചു.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉടനെ ലഭ്യമാകുന്ന മതബോധന ഡയറക്ടറിക്ക് ആകെ 300 പേജുകളുണ്ട്. 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഗ്രന്ഥത്തിന് ആകെ 12 അദ്ധ്യായങ്ങളുമുണ്ട്. സാക്ഷ്യം (testimony), കാരുണ്യം (mercy), സംവാദം (Dialogue) എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങളാണ് (basic 3 principles) നവമായ വിശ്വാസരൂപീകരണത്തിന് ആധാരമാകേണ്ടതെന്ന പ്രവര്‍ത്തന രീതിയിലാണ് (Methodology) ഗ്രന്ഥം പുരോഗമിക്കുന്നത്.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

2 days ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago