ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകരെന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബര്‍ 15-Ɔο തിയതി തിങ്കളാഴ്ച രാവിലെ എല്‍സാല്‍വദോറില്‍ നിന്നും എത്തിയ അയ്യായിരത്തില്‍പ്പരം തീര്‍ത്ഥാടകരെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ദൈവജനത്തിന്‍റെ ദാസനാകാനും, ദൈവത്തിന്‍റെ അനന്തമായ കാരുണ്യം അവര്‍ക്കായി വെളിപ്പെടുത്തികൊടുക്കാനുമാണ് ദൈവം അജപാലകരെ വിളിച്ചു നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, അജാപലകര്‍ ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കണം.
തങ്ങളുടെ കുറവുകളോര്‍ത്ത് അനുതപിക്കുന്ന മനുഷ്യരോട് അനന്തമായി ക്ഷമിക്കാനും, അങ്ങനെ ദൈവസ്നേഹത്തിന്‍റെ ലാളിത്യത്തിലേയ്ക്ക് അവരുടെ ഹൃദയങ്ങള്‍ തുറക്കാനും, ഒരു പ്രവാചകഭാവത്തോടെ ഇന്നു ലോകത്തു കാണുന്ന തിന്മകളെ ചെറുക്കാനും ഉപേക്ഷിക്കാനും അജപാലകര്‍ സന്നദ്ധരാവണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.