
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകരെന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബര്‍ 15-Ɔο തിയതി തിങ്കളാഴ്ച രാവിലെ എല്‍സാല്‍വദോറില്‍ നിന്നും എത്തിയ അയ്യായിരത്തില്‍പ്പരം തീര്‍ത്ഥാടകരെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ദൈവജനത്തിന്‍റെ ദാസനാകാനും, ദൈവത്തിന്‍റെ അനന്തമായ കാരുണ്യം അവര്‍ക്കായി വെളിപ്പെടുത്തികൊടുക്കാനുമാണ് ദൈവം അജപാലകരെ വിളിച്ചു നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, അജാപലകര്‍ ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കണം.
തങ്ങളുടെ കുറവുകളോര്‍ത്ത് അനുതപിക്കുന്ന മനുഷ്യരോട് അനന്തമായി ക്ഷമിക്കാനും, അങ്ങനെ ദൈവസ്നേഹത്തിന്‍റെ ലാളിത്യത്തിലേയ്ക്ക് അവരുടെ ഹൃദയങ്ങള്‍ തുറക്കാനും, ഒരു പ്രവാചകഭാവത്തോടെ ഇന്നു ലോകത്തു കാണുന്ന തിന്മകളെ ചെറുക്കാനും ഉപേക്ഷിക്കാനും അജപാലകര്‍ സന്നദ്ധരാവണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
This website uses cookies.