
അനില്‍ ജോസഫ്
മാനന്തവാടി ; മരണശേഷം മൃതദേഹത്തില്‍ റീത്ത് വക്കരുതെന്ന അപേക്ഷയുമായി വൈദികന്‍റെ വ്യത്യസ്തമായ വില്‍പത്രം. ഇന്നലെ മരണമടഞ്ഞ മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജെയിംസ് കുമ്പുക്കിലിന്‍റേതാണ് ഈ അപേക്ഷ.
ശവസംസ്ക്കാര ചടങ്ങുകള്‍ ലളിതമാകണമെന്നും ചരമപ്രസംഗം പാടില്ലെന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിട്ടുണ്ട്. കുടാതെ റീത്ത് വാങ്ങാന്‍ ഉപയോഗിക്കുന്ന തുക അച്ചന്‍ വിശ്രമ ജീവിതം നയിച്ച വിയാനി ഭവനിലെ ജീവനരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും മൃതസംസ്ക്കാരവുമായി ബന്ധപെട്ട് എത്തുന്നവര്‍ക്ക് ചായ കൊടുക്കാനായുളള തുകയായ 250000 രൂപ ബാങ്കില്‍ നിക്ഷേപിച്ചട്ടുണ്ടെന്നും പറഞ്ഞ് വക്കുന്ന തികച്ചും വ്യത്യസ്തവും മാതൃകാ പരവുമായ കുറിപ്പായാണ് വില്‍പത്രം മാറുന്നത് . കുടാതെ ശവപ്പെട്ടി വിലകുറഞ്ഞതായിരിക്കണമെന്നും അച്ചന്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 വര്‍ഷമായി വിയാനി ഭവനില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ജയിംസച്ചന്‍. അച്ചന്‍റെ സഹോദരിമാരില്‍ 2 പേര്‍ സന്യാസിനികളാണ്. കുമ്പുക്കില്‍ ജോസഫ് മേരി ദമ്പതികളുടെ മകനായാണ് അച്ചന്‍ ജനിക്കുന്നത്.
വൈദിക പരിശീലന കാലത്ത് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചു. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ നിരവധി ഇടവകകളില്‍ സേവനം ചെയ്തു. ഇന്ന് രാവിലെ 9 ന് അഭിവന്ദ്യ ജോസ് പെരുതോട്ടം പിതാവാണ് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.