
അനില്‍ ജോസഫ്
മാനന്തവാടി ; മരണശേഷം മൃതദേഹത്തില്‍ റീത്ത് വക്കരുതെന്ന അപേക്ഷയുമായി വൈദികന്‍റെ വ്യത്യസ്തമായ വില്‍പത്രം. ഇന്നലെ മരണമടഞ്ഞ മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജെയിംസ് കുമ്പുക്കിലിന്‍റേതാണ് ഈ അപേക്ഷ.
ശവസംസ്ക്കാര ചടങ്ങുകള്‍ ലളിതമാകണമെന്നും ചരമപ്രസംഗം പാടില്ലെന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിട്ടുണ്ട്. കുടാതെ റീത്ത് വാങ്ങാന്‍ ഉപയോഗിക്കുന്ന തുക അച്ചന്‍ വിശ്രമ ജീവിതം നയിച്ച വിയാനി ഭവനിലെ ജീവനരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും മൃതസംസ്ക്കാരവുമായി ബന്ധപെട്ട് എത്തുന്നവര്‍ക്ക് ചായ കൊടുക്കാനായുളള തുകയായ 250000 രൂപ ബാങ്കില്‍ നിക്ഷേപിച്ചട്ടുണ്ടെന്നും പറഞ്ഞ് വക്കുന്ന തികച്ചും വ്യത്യസ്തവും മാതൃകാ പരവുമായ കുറിപ്പായാണ് വില്‍പത്രം മാറുന്നത് . കുടാതെ ശവപ്പെട്ടി വിലകുറഞ്ഞതായിരിക്കണമെന്നും അച്ചന്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 വര്‍ഷമായി വിയാനി ഭവനില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ജയിംസച്ചന്‍. അച്ചന്‍റെ സഹോദരിമാരില്‍ 2 പേര്‍ സന്യാസിനികളാണ്. കുമ്പുക്കില്‍ ജോസഫ് മേരി ദമ്പതികളുടെ മകനായാണ് അച്ചന്‍ ജനിക്കുന്നത്.
വൈദിക പരിശീലന കാലത്ത് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തീകരിച്ചു. 1970 ല്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ നിരവധി ഇടവകകളില്‍ സേവനം ചെയ്തു. ഇന്ന് രാവിലെ 9 ന് അഭിവന്ദ്യ ജോസ് പെരുതോട്ടം പിതാവാണ് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.