
വെള്ളറട : 61- ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ് ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും കൂട്ടായ്‌മയിൽ നമ്മുടെ സമൂഹത്തിൽ നിന്നും അന്യമാകുമ്പോഴാണ് സാംസ്‌കാരിക സദസ്സുകൾ പ്രസക്തമാകുന്നത്. ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ ഒഴുക്കിൽ പെടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറണം എന്ന സന്ദേശം അദ്ദേഹം നൽകി.
തിരുവനന്തപുരം അതിരൂപത, വികാരി ജനറൽ വെരി. റവ.മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷനായിരുന്നു. പ്രൊഫ. എം.എ.സിദ്ധിഖ്, അഡ്വ. ഡി.രാജു, ഡോ. സി.നാരായണപിള്ള, യുവകവി ശ്രീ. ഗിരീഷ് കളത്തറ, യുവകവി ശ്രീ. മംഗലയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ, ശ്രീ. മണലി സ്‌റ്റാൻലി, ശ്രീ. എം.രാജ്‌മോഹന്‍, ശ്രീ. ഹെർമൻ അലോഷ്യസ്. എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ സാംസ്‌കാരിക നായകന്മാരെയും പ്രതിഭകളെയും ഈ സദസ്സിൽ ആദരിക്കുകയുണ്ടായി. ശ്രീ. വിജയൻ നെല്ലിമൂട്, ശ്രീ. അനിൽ കുഴിഞ്ഞകാല, ശ്രീ. ബിനു, ശ്രീ. പി.എം.മണി വെള്ളറട, ശ്രീ. വി.വി.വിൽഫ്രഡ്, മാസ്റ്റർ പ്രിൻസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.