
ജോസ് മാർട്ടിൻ
കൊച്ചി: തീരസംരക്ഷണവും പുന:രധിവാസവും അടിയന്തിരമായി നടപ്പിലാക്കണമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) സംഘടിപ്പിച്ച തീരദേശ രൂപതകളുടെ നേതൃത്വ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരുകളുടെ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് തീരത്തെ ഗുരുതരമായ ദുരവസ്ഥയ്ക്ക് കാരണമെന്നും വിലയിരുത്തൽ.
ഇന്ന് ദുരന്തം നേരിടുന്നവർ കടലിനടുത്ത് പോയി വീടുകൾ പണിതവരല്ലെന്നും പരാഗതമായി അവിടെ താമസിക്കുന്നവരാണെന്നും അന്ന് കടൽ ഏറെ ദൂരെയായിരുന്നു എന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണമെന്നും നേതൃത്വ സമ്മേളനം ഓർമ്മിപ്പിച്ചു. തീരദേശവാസികൾക്ക് നഷ്ടമായിരിക്കുന്നത് പരമ്പരാഗതമായുള്ള ഇവരുടെ സ്വന്തം ഭൂമിയാണെന്നും, അതുകൊണ്ട് പട്ടയം ഉള്ളവരും ഇല്ലാത്തവരും എന്ന തിരിവ് കൂടാതെ കൈവശമുള്ള ഭൂമിക്ക് തത്തുല്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് തീരദേശവാസികളെ പുനരധിവസിപ്പിക്കേണ്ടതാണെന്നും, പുനരധിവാസത്തിനായി സർക്കാർ തന്നെ സ്ഥലം ഏറ്റെടുത്തു നൽകണമെന്നും, ചുഴലിക്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രകൃതിദുകങ്ങളായി പ്രഖ്യാപിക്കണമെന്നും ‘കടൽ’ ആവശ്യപ്പെട്ടു.
തീരസംരക്ഷണ പുനരധിവാസ പ്രവർത്തനങ്ങളിൽ വേഗതയും പുരോഗതിയും ഇല്ലെങ്കിൽ പ്രക്ഷോഭണത്തിനും തീരദേശജനത മടിക്കില്ലന്ന് യോഗം മുന്നറിയിപ്പു നൽകി.
കടൽ ചെർമാൻ ബിഷപ്പ്.ഡോ. ജെയിംസ് ആനാപറമ്പിൽ അവ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി.വൈസ്. പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. തോമസ തറയിൽ, ‘കടൽ’ എക്സിക്യൂട്ടീവ് ചെയർമാൻ മോൺ. യൂജിൻ പെരേരേ ഡയറക്ടർ ഡോ. ആന്റണിറ്റോ പോൾ വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, കെ.എൽ.സി.എ.ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ. തോമസ്, കടൽ സെക്രട്ടറി ആർ. കുഞ്ഞച്ചൻ, വിവിധ രൂപതകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.