
ജോസ് മാർട്ടിൻ
സുൽത്താൻപേട്ട്: തീരവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അതിജീവന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സുൽത്താൻപേട്ട് രൂപത. ഒലവക്കോട് വിശുദ്ധ അന്തോണീസ് ഇടവകയിൽ ഫാ. ജോസ് മെജോ നെടുംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് മെമ്പർ ശ്രീമതി സ്മിതം ഉത്ഘാടനം ചെയ്തു.
തീരവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കരുതെന്നും, ജീവനും തൊഴിലിനും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് കൊണ്ട് തീരദേശ ജനത സമരം ചെയ്യുമ്പോൾ എത്രയും പെട്ടെന്ന് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും, പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി കേരള മനസാക്ഷി ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.