
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തീരദേശ സമരത്തിൽ പങ്കുചേർന്നും നെയ്യാറ്റിൻകര രൂപത. രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിശ്വാസ സമൂഹത്തിന് നൽകിയ സർക്കുലറിലൂടെയാണ് തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരമുഖത്തേയ്ക്കിറങ്ങുവാൻ ആഹ്വാനം നൽകിയത്. തിരുവനന്തപുരം അതിരൂപത സമരപരമ്പരയിലൂടെ മുന്നോട്ട് പോകുന്നതിന്റെ കാരണങ്ങൾ സർക്കുലറിൽ ബിഷപ്പ് വിവരിക്കുന്നുണ്ട്.
നെയ്യാറ്റിൻകര രൂപത ആഗസ്റ്റ് 13 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് രൂപതയുടെ 11 സ്ഥലങ്ങളിലായി 11 ഫെറോനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രൂപത ആഹ്വാനം ചെയ്യുന്ന സമരമായതിനാൽ പേപ്പൽ പതാകയാണ് ഉപയോഗിക്കേണ്ടതെന്നും സർക്കുലറിലൂടെ ബിഷപ്പ് നിർദേശിക്കുന്നുണ്ട്.
സായാഹ്‌ന ധർണ്ണ നടക്കുന്ന സ്ഥലങ്ങൾ: പാറശാല – പാറശാല പോസ്റ്റ് ഓഫീസ്, വ്ലാത്താങ്കര – ഉച്ചക്കട, നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ബസ്റ്റാന്റ്, ഉണ്ടൻകോട് – വെള്ളറട ജംഗ്ഷൻ, പെരുങ്കടവിള – മാരായമുട്ടം ജംഗ്ഷൻ, കാട്ടാക്കട – ജംഗ്ഷൻ, കട്ടയ്ക്കോട് – മലയിൻകീഴ് ജംഗ്ഷൻ, ആര്യനാട് – ആര്യനാട് ജംഗ്ഷൻ, നെടുമങ്ങാട് – നെടുമങ്ങാട് ജംഗ്ഷൻ, ചുള്ളിമാനൂർ – ചുള്ളിമാനൂർ ജംഗ്ഷൻ.
ജൂലൈ 20-ന് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരപരമ്പരയുടെ ആദ്യഘട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് വിൻസെന്റ് സാമുവലും രൂപതാ പ്രതിനിധികളും സന്ദർശനം നടത്തിയിരുന്നു. സമരപരമ്പരയുടെ ആദ്യഘട്ടത്തിന്റെ സമാപനത്തിൽ സമരത്തെ അഭിസംബോധന ചെയ്യവേ കോർപ്പറേറ്റുകളെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനദ്രോഹ നടപടികളിലൂടെ ഇന്ന് ജനാധിപത്യപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ബിഷപ്പ് വിമർശിച്ചിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.