അനിൽ ജോസഫ്
തിരുവനന്തപുരം: തീരദേശത്തെയും അവിടുത്തെ ജനങ്ങളെയും സര്‍ക്കാര്‍ വീണ്ടും അവഗണിക്കുന്നുവെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. തിരുവനന്തപുരത്തിന്റെ തീരമേഖലയിലുണ്ടായ കടലാക്രമണവുമായി ബന്ധപ്പെട്ട് വലിയതുറ സെന്റ് ആന്‍റണീസ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തികഞ്ഞ നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ദുരന്തങ്ങള്‍ വരുന്നതിനുമുമ്പ് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.
ഏപ്രില്‍ അവസാന വാരം മുതല്‍ ഇന്നുവരെ തിരുവനന്തപുരം തീരദേശം പ്രത്യേകിച്ച് വലിയതുറ, കൊച്ചുതോപ്പ്, തോപ്പ്, മേഖലകളില്‍ മുപ്പതോളം കെട്ടുറപ്പുള്ള ഭവനങ്ങള്‍ പൂർണ്ണമായും കടലെടുത്തു. ഈ മേഖലയില്‍ എണ്‍പതോളം ഭവനങ്ങള്‍ കടലാക്രമണം ഭീതിയിലുമാണ്.
ഇതിനകം 72-Ɔളം കുടുംബങ്ങള്‍ വലിയതുറ ഫിഷറീസ് ഗോഡൗണ്‍ സ്കൂള്‍ വലിയതുറ യു.പി. സ്കൂള്‍ എന്നിവിടങ്ങളിലായി അഭയാര്‍ത്ഥികളായി കഴിയുന്നു. അവരുടെ ആവശ്യത്തിന് ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല ബിഷപ്പ് പറഞ്ഞു.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണം ഒരു സാധാരണ കാലവര്‍ഷ പ്രതിഭാസമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. 20-30 വര്‍ഷമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ഇരുനില വീടുകള്‍ പോലും കടലാക്രമണത്തില്‍ വീണുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രിക്കും ജലസേചന റവന്യൂ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
475 കോടി രൂപ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല, ഇപ്പോള്‍ കേരളത്തിലെ പല തീരദേശങ്ങളിലും ചെല്ലാനം പോലുള്ള തീരപ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്നും ബിഷപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.