തീയും പൂവൻകോഴിയും മുത്തശ്ശിയും

തീയും പൂവൻകോഴിയും മുത്തശ്ശിയും

പണ്ട്… പണ്ട്… വളരെ പണ്ട്… ചുരുക്കിപ്പറഞ്ഞാൽ അന്ന് തീ കണ്ടു പിടിച്ചിരുന്നില്ല. എന്നാൽ, ഗ്രാമത്തിലെ മുത്തശ്ശി ഒരു വരം കിട്ടി. വീട്ടിനുള്ളിൽ ഒരു മുറിയിൽ കെടാത്ത തീ ഉണ്ടായിരുന്നു. ഗ്രാമവാസികൾ എല്ലാവരും മുത്തശ്ശിയുടെ മുന്നിൽ സാഷ്‌ടാഗം പ്രണമിച്ച്, ആദരവോടെ കുറച്ചു തീ കൊണ്ടുപോകുമായിരുന്നു. പക്ഷേ, എത്ര ശ്രദ്ധിച്ചാലും തീ അണഞ്ഞു പോകും. അതിനാൽ എല്ലാദിവസവും മുത്തശ്ശിയെ സമീപിച്ചിരുന്നു. ക്രമേണ മുത്തശ്ശിയ്ക്ക് അസൂയയും, അഹന്തയും, ചിലരോട് നീരസവും തോന്നിയിരുന്നു. വെറുപ്പുള്ളവർക്ക് തീ കൊടുക്കാറില്ലായിരുന്നു. മറ്റുള്ളവരുടെ വീട്ടിൽ നിന്ന് തീ എടുത്താൽതന്നെ ഉടനെ അത് അണഞ്ഞുപോകും. ഒടുവിൽ ഗ്രാമവാസികൾ ഒരു തീരുമാനത്തിലെത്തി. മുത്തശ്ശിയുടെ വീട്ടിൽ നിന്ന് എടുക്കുന്നില്ല, മറ്റുവല്ലപോംവഴിയും അന്വേഷിക്കണം. ഗ്രാമവാസികൾ ഒരുമിച്ചിരുന്നു ചിന്തിച്ചു… ഒരുമിച്ചിരുന്ന് ആലോചിച്ചു… എങ്ങനെ… എങ്ങനെ തീ കണ്ടുപിടിക്കാം? അങ്ങനെ മൂന്നാം ദിവസം അവർ തീപ്പെട്ടി കണ്ടുപിടിച്ചു. മടിയിൽ കൊണ്ടു നടക്കാമെന്ന തീ കണ്ടുപിടിച്ചു. ആവശ്യം സൃഷ്ടിയുടെ മാതാവാണ്. പ്രതികൂലസാഹചര്യങ്ങളെ ഒരുമിച്ച് നേരിടാൻ, ഒറ്റക്കെട്ടായി ചിന്തിച്ചുറച്ചാൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകും… പ്രത്യാശയുടെ പുത്തൻ വാതിലുകൾ തുറക്കപ്പെടും… പുതിയ ആകാശം ദർശിക്കും… “ഞാൻ ഉറക്കമുണരാൻ വൈകിയാൽ അന്ന് സൂര്യനും താമസിച്ച് ഉദിച്ചാൽ മതി” എന്ന് ശഠിക്കുന്ന വ്യക്തികളുടെ പ്രതീകമാണ് മുത്തശ്ശി.

തന്നെ ബഹുമാനിക്കാത്ത, കുമ്പിടാത്ത ഗ്രാമവാസികളെ ഒരു പാഠം പഠിപ്പിക്കാൻ മുത്തശ്ശി തീരുമാനിച്ചു. എല്ലാദിവസവും വെളുപ്പിന് 5 മണിക്ക് പുരയ്ക്കു മുകളിൽ കയറി ഗ്രാമവാസികളെ വിളിച്ചുണർത്തുന്ന തന്റെ “പൂവൻ കോഴിയെ” അന്ന് മുത്തശ്ശി ഒരു കുട്ടയിൽ കെട്ടി കിണറ്റിൽ ഇറക്കിവച്ചു. ഇനി സമയത്തിന് ഗ്രാമവാസികൾ എങ്ങനെ ഉണരും? അവർ എങ്ങനെ സമയത്തിന് ജോലിക്ക് പോകും? മക്കൾ എങ്ങനെ പഠിക്കാൻ പോകും? അവർ തന്റെ കാലുപിടിച്ച് മാപ്പ് ചോദിക്കാൻ വരുന്നതും നോക്കി ഉമ്മറത്തിരുന്നു. മൂന്നു ദിവസമായിട്ടും ആരും വന്നില്ല. മുത്തശ്ശി ഗ്രാമത്തിലേക്ക് നടന്നു. അത്ഭുതം, കുട്ടികൾ സമയം കയ്യിൽ കെട്ടി നടക്കുന്നു. എല്ലാവരും വാച്ച് കെട്ടിയിരിക്കുന്നു. കഥയിൽ അതിശയോക്തി ഉണ്ട്. പക്ഷേ, നമ്മിൽ പലരുടെയും മനോഭാവം ഇതല്ലേ? മാറേണ്ട സമയത്ത്, മാറ്റേണ്ട സമയത്ത് നമ്മുടെ മുടന്തൻ ന്യായങ്ങളും, പിടിവാശികളും മാറ്റേണ്ടിവരും. അല്ലാത്തപക്ഷം സമൂഹം നമ്മെ പുറന്തള്ളും!!!

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago