
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടമായ അനിശ്ചിതകാല അവകാശ സമരം നാളെ അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ അവകാശ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. അവകാശങ്ങൾ നേടുന്നതുവരെയും പോരാട്ടം തുടരാനാണ് അതിരൂപതയുടെ തീരുമാനം. സമരത്തിന്റെ അഞ്ചാം ദിവസമായ നാളെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിനും സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണയ്ക്കും നേതൃത്വം നൽകുന്നത് പുതുക്കുറിച്ചി ഫെറോനയിലെ ഇടവകാംഗങ്ങളും വൈദികരുമാണ്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മരിയൻ എൻജിനീയറിങ് കോളജ് മാനേജർ മോൺ. വിൽഫ്രെഡ് ഇ-ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണ്ണ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്യും. പുതുക്കുറിച്ചി ഫൊറോന വികാരി ഫാ. ജെറോം ഫെർണാണ്ടസ്, വികാരി ജനറൽ മോൺ. യൂജിൻ പെരേര, മോൺ. ജെയിംസ് കുലാസ് എന്നിവർ നാളെ സമരമുഖത്ത് വിഷയാവതരണം നടത്തും.
പുതുക്കുറിച്ചി ഫറോവനയിലെ തീരദേശ ജനതയ്ക്കൊപ്പം ഫാ.ജോസ് മാത്യു എസ്.ജെ, അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.ഷാജിൻ ജോസ്, ഫാ.രാജശേഖരൻ, ഫാ.കിരൺ ലീൻ, ഫാ.പങ്ക്രേഷ്യസ്, ഫാ.ജെറോം റോസ്, ഫാ.ബാബുരാജ്, ഫാ.ഷൈനിഷ് ബോസ്കോ, എന്നിവർക്കൊപ്പം ഫറോനിയിലെ മറ്റു വൈദികരും സന്യസ്ത-അല്മായ പ്രതിനിധികളും സമരത്തിന് നേതൃത്വം വഹിക്കും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.