
വത്തിക്കാൻ സിറ്റി: ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സൂചന. നാമകരണ തിരുസംഘത്തിന്റെ വോട്ടെടുപ്പിൽ ഐക്യകണ്ഠമായ തീരുമാനത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ ഇതു സംബന്ധിച്ച ഡിക്രിയിൽ ഉടനെ ഒപ്പു വെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുഞ്ചിരിയ്ക്കുന്ന മാർപാപ്പ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം മുപ്പത്തിമൂന്ന് ദിവസം മാത്രമാണ് ആഗോളസഭയുടെ തലവനായി സേവനം ചെയ്തത്.
1912 ഒക്ടോബർ 17നു ഇറ്റലിയിലെ കനാലെ ഡി’അഗോർഡോയിലാണ് ആൽബിനോ ലൂച്ചിയാനി (ജനനനാമം) ജനിച്ചത്. 1973ൽ കർദിനാളായി അഭിഷിക്തനായ അദ്ദേഹം 1978 ആഗസ്റ്റ് 26നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് ആൽബിനോ ലൂച്ചിയാനി, ജോൺപോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ചത്. 33 ദിവസങ്ങള്‍ക്ക് ശേഷം 1978 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരിന്നു മരണം.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.