Categories: Daily Reflection

ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ പത്രോസ് നമുക്കൊരു പാഠമാണ്

ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ പത്രോസ് നമുക്കൊരു പാഠമാണ്

ജറമിയ 30:1-2,12-15,18-22
മത്തായി 14:22-36

“ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!”.

‘ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം പ്രാര്‍ത്ഥിക്കാനായി മലയിലേക്കുകയറുന്ന യേശു, വഞ്ചിയിൽ യാത്ര തുടരുന്ന ശിഷ്യർ’ ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം.

പ്രാർഥന, യേശുവിനെ സംബന്ധിച്ച്, പിതാവായ ദൈവത്തോടുള്ള സംഭാക്ഷണവും, ഉപദേശം തേടലും ആയിരുന്നു. എല്ലാ ദിവസവും യേശു തന്റെ പ്രവർത്തി തുടങ്ങുന്നതിനു മുൻപും ശേഷവും പ്രാർഥനയിലേക്ക് പോകുന്നുണ്ട്. സത്യത്തിൽ യേശു നമുക്ക് സ്വജീവിതത്തിലൂടെ കാട്ടിത്തന്ന വലിയൊരു പാഠമായിരുന്നു പ്രാർഥന. നമ്മൾ എങ്ങനെയാണ് പ്രാർത്ഥനയെ സമീപിക്കുന്നത് എന്ന ആത്മശോധനയ്ക്ക് ഇന്നത്തെ സുവിശേഷം സഹായവുമാണ്.

പ്രാർഥന ജീവിതത്തിന്റെ താളമാക്കി മാറ്റുന്നവനും, പ്രാർഥനയ്ക്ക് അത്ര പ്രാധാന്യമോ, ആവശ്യമോ കാണാത്തവനും ഇന്നിന്റെ ലോകത്ത് ജീവിക്കുന്നുണ്ട്. എന്നാൽ ഒന്ന് സൂക്ഷിച്ച് വീക്ഷിച്ചാൽ, പ്രാർഥന ജീവിതത്തിന്റെ താളമാക്കി മാറ്റുന്നവരുടെയും അല്ലാത്തവരുടെയും ജീവിതത്തിലെ താളചേർച്ചയും താളപിഴകളും മനസിലാക്കാനാവും.

ഒരുപക്ഷെ, ഇന്നത്തെ വായനയിലെ യേശുശിഷ്യൻ പത്രോസ്‌ നമ്മിലെ പ്രതീകം പോലെ കാണപ്പെടുന്നു. കാരണം, പ്രതികൂലമായിരുന്ന കാലാവസ്ഥയിൽ, കാറ്റിലും, തിരമാലയിലുംപെട്ട്, കഷ്ടപ്പെട്ട് വഞ്ചി മുന്നോട്ടു കൊണ്ടുപോകുമ്പോഴും അവർ അവർ യേശുവിനെ ഓർത്തിരുന്നുവോ എന്നറിയില്ല. ഒരുപക്ഷെ ഓർത്തിരിക്കാം, പരസ്പരം പറഞ്ഞിരിക്കാം ‘അവൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന്’. എങ്കിലും ഒരുകാര്യം ഉറപ്പ്, പ്രാർത്ഥന അവർക്ക് വശമില്ലായിരുന്നു.

ഒടുവിൽ നാം കാണുന്നു, രാത്രിയുടെ നാലാംയാമത്തിലും കടലിനോട് മല്ലടിക്കുന്ന ശിഷ്യരുടെ അടുക്കലേക്കുള്ള യേശുവിന്റെ നടന്നുവരവ് അവരെ പരിഭ്രാന്തരാക്കുന്നുണ്ട്. ഭൂതം എന്നുപറഞ്ഞ്‌ നിലവിളിക്കുന്ന മനുഷ്യർ. യേശു പറഞ്ഞു : “ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌, ഭയപ്പെടേണ്ടാ”. എന്നിട്ടും പത്രോസിന് സംശയം. അവൻ പറയുന്നു : “കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക”. യേശുവിന്റെ വാക്ക് വിശ്വസിക്കുന്നുണ്ട് പത്രോസ്. അതുകൊണ്ടാണല്ലോ
പത്രോസ്‌, തുണിപോലും നേരെ ധരിക്കാതെ കടലിലേയ്ക്ക് ചാടിയത്. എന്നാൽ, വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേയ്ക്ക് നടന്നു തുടങ്ങിയവൻ പെട്ടെന്ന് ശ്രദ്ധിക്കുന്നു – ആഞ്ഞടിക്കുന്ന കാറ്റ്. അവന്‍ ഭയക്കുന്നു. ഒരു നിമിഷം വിശ്വാസം നഷ്‌ടപ്പെടുന്നു. വെള്ളത്തിൽ താഴുവാൻ തുടങ്ങുന്നു.

സ്നേഹമുള്ളവരെ, നമ്മുടെ ജീവിതവും ഏതാണ്ട് പത്രോസിന്റെ വിശ്വാസ ജീവിതത്തിനു സമാനമല്ലേ പലപ്പോഴും? യേശുവിന്റെ പക്കലേക്കുള്ള, ക്രിസ്തുവിന്റെ പക്കലേക്കുള്ള, ഒരു ക്രിസ്തു അനുയായിയിലേക്കുള്ള യാത്രയ്ക്കിടയിൽ നമുക്കും പിഴക്കുന്നത് ഇപ്രകാരം തന്നെയാണ്, എന്നതല്ലേ വാസ്തവം.

നിമിഷനേരത്തെ സംശയം പത്രോസിന്റെ വെള്ളത്തിൽ മുക്കുന്നുണ്ട്. ഒടുവിലത്തെ അവന്റെ നിലവിളിക്ക് ഉത്തരമായി യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറയുന്നു: “അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്‌?” ഈ ചോദ്യം നമ്മളും നിരവധി തവണ കേൾക്കേണ്ടി വരുന്നുണ്ട്, ഇന്നിന്റെ ചാഞ്ചല്യമാർന്ന ജീവിതത്തിൽ.

സ്നേഹമുള്ളവരെ, ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ പത്രോസ് വിളിച്ചുപറഞ്ഞ വാക്കുകൾ നമുക്കും ഒരു പാഠമാണ്. കുറഞ്ഞ പക്ഷം പത്രോസിനെപ്പോലെ ഒടുവിലെങ്കിലും “കര്‍ത്താവേ, രക്‌ഷിക്കണേ!” എന്ന് വിളിക്കുവാനുള്ള വിശ്വാസ ഉറപ്പിനായെങ്കിലും പ്രാർഥിക്കാം

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

3 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago