
സ്വന്തം ലേഖകൻ
ഫാ.ചെറിയാന്‍ നേരെവീട്ടിലിന്റെ ആകസ്മിക മരണം അദ്ദേഹത്തെ അറിയുന്നവരെയെല്ലാം വല്ലാതെ ഞെട്ടിക്കുകയും, ദു:ഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. സമീപകാലത്ത് ഒരു വൈദികന്റെ മരണവും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ക്രിസ്തുവിന്റെ പരിമളം പരത്തുന്ന വൈദികനായിരുന്നു ചെറിയാച്ചന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ മരിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്‌നേഹവും ആദരവും നേടിക്കൊടുത്തത്.
അദ്ദേഹത്തിന്റെ ഏഴാം ചരമദിനത്തില്‍ എസ്. തോമസ് രചനയും സംഗീതവും നിര്‍വഹിച്ച് അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ പാടിയിരിക്കുന്ന ഒരു ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മരണത്തെയും ജീവിതത്തെയും സമഗ്രമായി സ്പര്‍ശിച്ചുകടന്നുപോകുന്ന തത്വചിന്താപരമായ ഗാനമാണ് ഇത്.
ഈ ലോകം വിട്ടുപോയിടും ഞാനൊരു നാളില്‍
ഉറ്റവരും ഉടയവരും ആരും കൂടെ വരില്ല
ആറടിമണ്ണില്‍ എന്റേ ദേഹം അട്ക്കപ്പെടും
എല്ലാവരും കുഴിയോളം വന്ന് മടങ്ങിപ്പോകും
ഇഹലോകജീവിതത്തിന്റെ നശ്വരതയെ ധ്യാനിക്കാനും സ്വര്‍ഗ്ഗത്തിലേക്ക് നോക്കി ജീവിക്കാനും പ്രേരണ നല്കുന്ന ഗാനമാണ് ഇത്. പരസ്പരമുള്ള വിദ്വേഷവും വെറുപ്പും അകന്ന് നിര്‍മ്മലരായി ജീവിക്കാനുള്ള പ്രേരണയാണ് ഈ ഗാനം ശ്രോതാക്കളില്‍ ഉണര്‍ത്തുന്നത്.
അതിമനോഹരമായ ഈ ഗാനം എല്ലാ ദിവസവും കേള്‍ക്കുന്നത് നമ്മുടെ ആത്മീയജീവിതത്തിന് മുതല്‍ക്കൂട്ടായിരിക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.