അനുദിന മന്നാ
യാക്കോ :- 4: 13- 17 യോഹ :- 14: 6
“ചെയ്യണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”
നന്മയേതെന്നും തിന്മയേതെന്നും തിരിച്ചറിഞ്ഞു, നന്മ മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് നാം. നന്മതിന്മകളടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നവരാണ് നാമോരുരുത്തരും. അങ്ങനെയുള്ള ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ നന്മ ഏതാണെന്ന് തിരിച്ചറിയുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം പാപം ചെയ്യുന്നു.
സ്നേഹമുള്ളവരെ, നന്മ ഏതാണെന്നു തിരിച്ചറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവാനുഗ്രഹവും, മനഃസുഖവും ലഭിക്കുന്നതോടൊപ്പം പാപത്തിൽനിന്നകന്നു ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. നന്മ ഏതാണെന്നു തിരിച്ചറിയുകയും, ആ തിരിച്ചറിഞ്ഞ നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തപ്പോൾ തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച ഒരമ്മ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. കൊൽക്കത്തയിലെ പാവങ്ങളുടെയും, അനാഥരുടെയും വേദനകൾ ഒപ്പിയെടുത്തുകൊണ്ട് പാവങ്ങളുടെ അമ്മയായി മാറിയ വിശുദ്ധ മദർ തെരേസ.
നന്മ ഏതാണെന്നറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത ഈ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നന്മകൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നത് തന്നെയാണ്. ആയതിനാൽ, നമ്മുടെ ജീവിതാവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി അവ ചെയ്യുകയും അങ്ങനെ പാപത്തിൽനിന്നകന്ന് ജീവിക്കാനായും നമുക്ക് പരിശ്രമിക്കാം.
നാം ദിവ്യബലി അർപ്പിക്കാൻ പ്രവേശിക്കുമ്പോൾ; വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി എന്ന് സർവ്വശക്തനായ ദൈവത്തോടും, നമ്മുടെ സഹോദരങ്ങളോടും നാം ഏറ്റുപറയ്യുമ്പോൾ മനസ്സ് തുറന്നു നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും കർത്താവായ ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യാം.
കാരുണ്യവാനായ ദൈവമേ, ചെയ്യേണ്ട നന്മകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.