പ്രഭാ. – 48:1-15
മത്താ. – 6:7-15
“നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ.”
നാം എപ്രകാരം പ്രാർത്ഥിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. നമുക്കെല്ലാവർക്കും സുപരിചിതമായ പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന. കർത്താവായ ദൈവം തന്റെ ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്ത പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന.
സ്വർഗ്ഗസ്ഥനായ പിതാവും ദൈവമക്കളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്ന പ്രാർത്ഥനയാണിത്. സ്നേഹനിധിയായ പിതാവിനെ നമ്മുടെ ഇടയിലേക്ക് ക്ഷണിച്ചുകൊണ്ട്, നാമും ദൈവവും തമ്മിലുള്ള സംഭാഷണമാകണം പ്രാർത്ഥന.
സ്നേഹമുള്ളവരെ, നാമെല്ലാവരും പ്രാർത്ഥിക്കുന്നവരാണ്. പലപ്പോഴും നാം ചൊല്ലുന്ന കർതൃപ്രാർത്ഥന വെറും വാക്കിൽ ഒതുങ്ങി നിൽക്കുന്നുവെന്നതാണ് വാസ്തവം. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി ഹൃദയത്തിൽ നിന്നും ഉരുവിടേണ്ടതാണെന്ന് പലപ്പോഴും നാം മറന്നുപോകുന്നു. അതായത് നമ്മുടെ പ്രാർത്ഥന വാചാലതയിൽ ആകാതെ ഹൃദയത്തിൽനിന്നും ഉടലെടുക്കുന്നതാവണമെന്ന് സാരം. അങ്ങനെയല്ലാത്തപക്ഷം സംഭവിക്കുന്നത് കർത്താവും നാമും തമ്മിലുള്ള ഐക്യത്തിൽ വിള്ളൽ ഉണ്ടാകുന്നുയെന്നതാണ്.
ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്നതാകണം പ്രാർത്ഥന. പ്രാർത്ഥന രൂപത്തിൽ ദൈവത്തിന് നൽകിയ വാഗ്ദാനം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമുണ്ട്. വലിയ വായിൽ കർത്താവിനോട് “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ” എന്ന് പ്രാർത്ഥിച്ചിട്ട് നാം അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ലായെങ്കിൽ നമ്മുടെ പ്രാർത്ഥനയ്‌ക്ക് അർത്ഥമില്ല. കർതൃപ്രാർത്ഥനയിൽ നാമും, ദൈവവും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുവാനുള്ള ഒരു വാഗ്‌ദാനമാണ് നാം ലംഘിക്കുന്നതെന്ന് ഓർക്കുക.
പിതാവായ ദൈവം തന്റെ പുത്രനിലൂടെ പഠിപ്പിച്ച പ്രാർത്ഥന സ്വീകരിക്കുവാൻ എപ്പോഴും തയ്യാറാണ്. എന്നാൽ നാം നമ്മുടെ ദൗത്യം നിറവേറ്റുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളോട് ക്ഷമിച്ചു ജീവിക്കുന്നുയെന്ന് പിതാവായ ദൈവത്തോട് നാം പറഞ്ഞിട്ട് അത് പ്രവർത്തിച്ചില്ലായെങ്കിൽ അത് ഉടമ്പടി ലംഘനമാണ്. ആയതിനാൽ, പിതാവും നാമും തമ്മിലുള്ള ബന്ധം മുറുകെപ്പിടിച്ചുകൊണ്ടും, സഹോദരങ്ങളുമായി രമ്യതയിൽ കൂടി ജീവിച്ചുകൊണ്ടും കർതൃപ്രാർത്ഥന ചൊല്ലുവാനായി നമുക്ക് ശ്രമിക്കാം.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമുള്ള മക്കളായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.