Categories: Daily Reflection

കർതൃപ്രാർത്ഥന

കർതൃപ്രാർത്ഥന

പ്രഭാ. – 48:1-15
മത്താ. – 6:7-15

“നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ.” 

നാം എപ്രകാരം പ്രാർത്ഥിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. നമുക്കെല്ലാവർക്കും സുപരിചിതമായ പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന. കർത്താവായ ദൈവം തന്റെ ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്ത പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന.

സ്വർഗ്ഗസ്ഥനായ പിതാവും ദൈവമക്കളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുന്ന പ്രാർത്ഥനയാണിത്. സ്നേഹനിധിയായ പിതാവിനെ നമ്മുടെ ഇടയിലേക്ക് ക്ഷണിച്ചുകൊണ്ട്, നാമും ദൈവവും തമ്മിലുള്ള  സംഭാഷണമാകണം  പ്രാർത്ഥന.

സ്നേഹമുള്ളവരെ,  നാമെല്ലാവരും പ്രാർത്ഥിക്കുന്നവരാണ്.  പലപ്പോഴും നാം ചൊല്ലുന്ന കർതൃപ്രാർത്ഥന വെറും വാക്കിൽ ഒതുങ്ങി നിൽക്കുന്നുവെന്നതാണ് വാസ്തവം. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി ഹൃദയത്തിൽ നിന്നും ഉരുവിടേണ്ടതാണെന്ന് പലപ്പോഴും നാം മറന്നുപോകുന്നു. അതായത് നമ്മുടെ  പ്രാർത്ഥന വാചാലതയിൽ ആകാതെ ഹൃദയത്തിൽനിന്നും ഉടലെടുക്കുന്നതാവണമെന്ന് സാരം. അങ്ങനെയല്ലാത്തപക്ഷം സംഭവിക്കുന്നത് കർത്താവും നാമും തമ്മിലുള്ള ഐക്യത്തിൽ വിള്ളൽ ഉണ്ടാകുന്നുയെന്നതാണ്.

ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്നതാകണം പ്രാർത്ഥന. പ്രാർത്ഥന രൂപത്തിൽ ദൈവത്തിന് നൽകിയ വാഗ്ദാനം നമ്മുടെ  ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമുണ്ട്. വലിയ വായിൽ കർത്താവിനോട് “ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ” എന്ന്  പ്രാർത്ഥിച്ചിട്ട് നാം അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ലായെങ്കിൽ നമ്മുടെ പ്രാർത്ഥനയ്‌ക്ക്‌ അർത്ഥമില്ല. കർതൃപ്രാർത്ഥനയിൽ നാമും, ദൈവവും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കുവാനുള്ള ഒരു വാഗ്‌ദാനമാണ് നാം  ലംഘിക്കുന്നതെന്ന്  ഓർക്കുക.

പിതാവായ ദൈവം തന്റെ  പുത്രനിലൂടെ പഠിപ്പിച്ച പ്രാർത്ഥന സ്വീകരിക്കുവാൻ എപ്പോഴും തയ്യാറാണ്. എന്നാൽ നാം നമ്മുടെ ദൗത്യം നിറവേറ്റുന്നുണ്ടോയെന്നു  ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരങ്ങളോട് ക്ഷമിച്ചു ജീവിക്കുന്നുയെന്ന് പിതാവായ ദൈവത്തോട് നാം പറഞ്ഞിട്ട് അത് പ്രവർത്തിച്ചില്ലായെങ്കിൽ അത് ഉടമ്പടി ലംഘനമാണ്.  ആയതിനാൽ, പിതാവും നാമും തമ്മിലുള്ള ബന്ധം മുറുകെപ്പിടിച്ചുകൊണ്ടും,  സഹോദരങ്ങളുമായി  രമ്യതയിൽ കൂടി  ജീവിച്ചുകൊണ്ടും കർതൃപ്രാർത്ഥന ചൊല്ലുവാനായി നമുക്ക് ശ്രമിക്കാം.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേയ്ക്ക്  ഇഷ്ടമുള്ള മക്കളായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago