എസക്കിയേൽ 12: 1-12
മത്തായി 18 : 21- 19:1
“ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”.
യേശുവിനോട് പത്രോസിന്റെ ചോദ്യം ഇങ്ങനെ: “കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്‌ഷമിക്കണം? ഏഴു പ്രാവശ്യമോ?” ഇതിനുള്ള മറുപടിയായാണ് യേശു പറയുന്നത് : “ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം”.
പത്രോസിന്റെ ചോദ്യം പലപ്പോഴും നമ്മുടെയും ചോദ്യം തന്നെയല്ലേ? എത്രയോ തവണ നമ്മൾ ക്ഷമയ്ക്ക് അതിരുകൾ വരച്ചിട്ടുണ്ട്, എന്നത് യാഥാർഥ്യം. സത്യത്തിൽ ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് അത്രയധികം സുഖകരമായ കാര്യങ്ങൾ അല്ല.
യേശു ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് നമ്മോട് പറയുന്ന ഉപമയിൽ ഒരിക്കൽ പോലും, അൽപ്പം പോലും ക്ഷമ കാണിക്കാത്ത ഒരു ഭൃത്യനെ കാണാം. ഇവിടെ, എന്തുകൊണ്ട് ആ ഭൃത്യന് ക്ഷമ ഇല്ലാതെ പോകുന്നു എന്നതിന് 3 കാര്യങ്ങൾ ദർശിക്കാനാകും.
1) അപരനോട് സ്നേഹം ഇല്ലായ്മ.
2) സ്വന്തം കാര്യങ്ങളോടുള്ള അമിത സ്നേഹം.
3) ലഭ്യമായ നന്മയെ കുറിച്ചുള്ള അജ്‍ഞത.
അതേസമയം, ഈ ഭൃത്യനോട് ക്ഷമിച്ച യജമാനനിൽ മറ്റു ചില പ്രത്യേകതകൾ കാണാം. ഒരു പക്ഷെ ആ പ്രത്യേകതകൾ കൂടുതൽ ക്ഷമ ശീലിക്കുവാൻ നമ്മെ സഹായിക്കും.
1) അദ്ദേഹത്തിന് സ്വയാവബോധം ഉണ്ടായിരുന്നു.
2) മറ്റുള്ളവരോട് സ്നേഹം ഉണ്ടായിരുന്നു.
3) മറ്റുള്ളവരെ ഉൾക്കൊള്ളാൻ പഠിച്ചിരുന്നു.
4) ത്യാഗമനോഭാവം ഉണ്ടായിരുന്നു.
5) മറ്റൊരു വ്യക്തിയുടെ ജീവിതാവസ്ഥയെ മനസിലാക്കാനുള്ള തുറവി ഉണ്ടായിരുന്നു.
സ്നേഹമുള്ളവരെ, ഇത്തരത്തിലുള്ള 5 ജീവിത മനോഭാവങ്ങൾ കരുപ്പിടിപ്പിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.