
എസക്കിയേൽ 12: 1-12
മത്തായി 18 : 21- 19:1
“ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”.
യേശുവിനോട് പത്രോസിന്റെ ചോദ്യം ഇങ്ങനെ: “കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്‌ഷമിക്കണം? ഏഴു പ്രാവശ്യമോ?” ഇതിനുള്ള മറുപടിയായാണ് യേശു പറയുന്നത് : “ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം”.
പത്രോസിന്റെ ചോദ്യം പലപ്പോഴും നമ്മുടെയും ചോദ്യം തന്നെയല്ലേ? എത്രയോ തവണ നമ്മൾ ക്ഷമയ്ക്ക് അതിരുകൾ വരച്ചിട്ടുണ്ട്, എന്നത് യാഥാർഥ്യം. സത്യത്തിൽ ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് അത്രയധികം സുഖകരമായ കാര്യങ്ങൾ അല്ല.
യേശു ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് നമ്മോട് പറയുന്ന ഉപമയിൽ ഒരിക്കൽ പോലും, അൽപ്പം പോലും ക്ഷമ കാണിക്കാത്ത ഒരു ഭൃത്യനെ കാണാം. ഇവിടെ, എന്തുകൊണ്ട് ആ ഭൃത്യന് ക്ഷമ ഇല്ലാതെ പോകുന്നു എന്നതിന് 3 കാര്യങ്ങൾ ദർശിക്കാനാകും.
1) അപരനോട് സ്നേഹം ഇല്ലായ്മ.
2) സ്വന്തം കാര്യങ്ങളോടുള്ള അമിത സ്നേഹം.
3) ലഭ്യമായ നന്മയെ കുറിച്ചുള്ള അജ്‍ഞത.
അതേസമയം, ഈ ഭൃത്യനോട് ക്ഷമിച്ച യജമാനനിൽ മറ്റു ചില പ്രത്യേകതകൾ കാണാം. ഒരു പക്ഷെ ആ പ്രത്യേകതകൾ കൂടുതൽ ക്ഷമ ശീലിക്കുവാൻ നമ്മെ സഹായിക്കും.
1) അദ്ദേഹത്തിന് സ്വയാവബോധം ഉണ്ടായിരുന്നു.
2) മറ്റുള്ളവരോട് സ്നേഹം ഉണ്ടായിരുന്നു.
3) മറ്റുള്ളവരെ ഉൾക്കൊള്ളാൻ പഠിച്ചിരുന്നു.
4) ത്യാഗമനോഭാവം ഉണ്ടായിരുന്നു.
5) മറ്റൊരു വ്യക്തിയുടെ ജീവിതാവസ്ഥയെ മനസിലാക്കാനുള്ള തുറവി ഉണ്ടായിരുന്നു.
സ്നേഹമുള്ളവരെ, ഇത്തരത്തിലുള്ള 5 ജീവിത മനോഭാവങ്ങൾ കരുപ്പിടിപ്പിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.