Categories: World

“ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” മാർച്ച് 23-ന് തിയേറ്ററുകളിൽ എത്തുന്നു

"ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് " മാർച്ച് 23-ന് തിയേറ്ററുകളിൽ എത്തുന്നു

ലാറ്റിന്‍ അമേരിക്ക:ഒരു കാലത്ത്  ക്രിസ്ത്യാനികൾക്ക് അതി നിന്ദ്യനും പീഢകനുമായിരുന്ന പൗലോസിനെ പിൽക്കാലത്തുള്ളവർക്കു ഏറ്റവും സ്വാധീനവൈശിഷ്ട്ടം ഉള്ള ക്രിസ്തുവിന്റെ അപ്പോസ്തലനാക്കി മാറ്റിയ ചരിത്രവിവരണം നൽകുന്ന ചലച്ചിത്രമായ “ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” ഈ മാസം 23-ന്  പ്രദർശനത്തിന് ഒരുങ്ങുന്നു.
ആൻഡ്രൂ ഹൈയാത്ത് രചനയും സംവിധാനവും നിർവഹിച്ച്‌ ഡേവിഡ് സെലോണും ടി.ജെ. ബെർഡനും ചേർന്ന് നിർമിച്ചിരിക്കുന്ന 106 മിനിട്ടോളം ദൈർഘ്യമുള്ള ഈ ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.

“ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” രണ്ടുപേരുടെ കഥ പറയുന്നു. ഭിഷഗ്വരനായ ലൂക്ക് സധൈര്യം സാഹസികമായി നീറോ ചക്രവർത്തിയാൽ വധശിക്ഷക്ക് വിധിച്ച് തുറങ്കിലടക്കപ്പെട്ട സുഹൃത്ത് പൗലോസിനെ സന്ദർശിക്കുന്നു. ചക്രവർത്തിയായ നീറോയാവട്ടെ ഏതു ഭീകര നപടികൾ വിധേനയും ക്രിസ്ത്യാനികളെ റോമിൽ നിന്നും പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുമ്പോൾ ആണിത്. എന്നാൽ പൗലോസിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ തന്നെ ലൂക്ക് ആദ്യകാലങ്ങളിൽ “മാർഗം” എന്ന് വിളിക്കപ്പെട്ടു പിന്നീട് “ക്രിസ്തുമതം “എന്ന് പ്രചരിച്ച ക്രിസ്തു സഭയുടെ ആദ്യകാല ചരിത്രഗ്രന്ഥം രചിക്കുന്നതിൽ ലക്ഷ്യം കാണുന്നു.
തടവറയിൽ ചങ്ങലകളാൽ ബന്ധിതനായ തന്റെ ഇപ്പോഴത്തെ സഹനം താൻ അനുഭവിച്ച ചമ്മട്ടി അടി, കല്ലെറിയലുകൾ, കപ്പലപകടങ്ങൾ, പട്ടിണി, തണുപ്പ്, വിശപ്പ്  എന്നിവയെക്കാൾ വേദനയേറിയ ആന്തരിക സഹനം ആയി പൗലോസ് തിരിച്ചറിയുന്നു.

തടവറയിലെ ഇരുണ്ട നിഴലുകൾ തന്റെ പൂർവകാല അകൃത്യങ്ങളിലേക്കു വലിച്ചിഴക്കുമ്പോഴും ക്രിസ്തുവിനെ കണ്ടെത്തിയതിന്റെയും മറ്റൊരു ക്രിസ്തുവോളം മാറാൻ ഒരുങ്ങിയതിന്റെയും ആത്മവീര്യംഅദ്ദേഹത്തെ  ഉലക്കാതെ നിർത്തുന്നു. ക്രിസ്തുവിന്റെ സദ്‌വാർത്തയാവാനും ആ സന്ദേശം ലോകം മുഴുവൻ അറിയിക്കുവാനും ഉള്ള വെമ്പലുകളിൽ രണ്ടുപേരും മാനസിക ബലഹീലനതകൾക്കെതിരെയും ചക്രവർത്തിയുടെ നികൃഷ്ട നടപടികൾക്കെതിരെയും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി  വരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പൗലോസിനെ ‘ഗെയിം ഓഫ് ത്രോഡൻസ്’ലെ അഭിനേതാവായ ജെയിംസ്  ഫോക്നറും ലൂക്കയെ “ദി പാഷൻ ഓഫ്‌ ദി കൈസ്റ് “ലെ ക്രിസ്തുവിനെ അഭിനയിച്ച ജിം കാവിസൈലും അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനായി കാത്തിരിക്കുന്ന ചിത്രം അമേരിക്കയിൽ മാത്രം ഇതിനകം 2000 ലധികം തിയേറ്ററുകൾ ഏറ്റെടുത്തുകഴിഞ്ഞു.

ഫാ. ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago