
ജോസ് മാർട്ടിൻ
കൊച്ചി: തുറമുഖങ്ങള്‍ ഉള്‍പ്പടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭ ഒരിക്കലും എതിരല്ലെന്നും, വിഴിഞ്ഞം തുറമുഖത്തിന് നേരത്തെയും സഭ എതിരായിരുന്നില്ലെന്നും തുറമുഖം വരുമ്പോൾ അവിടെ വസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും കേരള കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് (കെ.സി.ബി.സി.). കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും തീരവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടി അവരുടെ ആവശ്യങ്ങളോടു ചേര്‍ന്നു നിന്നുവെന്നും കെ.സി.ബി.സി. ചൂണ്ടിക്കാട്ടി.
ഇപ്പോൾ ചർച്ചകളിലൂടെ സമവായത്തിലേക്കെത്തുന്നതിനായി കഴിഞ്ഞ സാഹചര്യത്തിൽ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും തീരവാസികളുടെ പുനരധിവാസം സംബന്ധിച്ച് അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റി അടക്കമുള്ള കാര്യങ്ങളില്‍ സമയബന്ധിതമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.
പ്രത്യാശയിലും സന്തോഷത്തിലും കൂട്ടായ ആലോചനയിലും സഭയുടെ അടിസ്ഥാന കാഴ്ചപ്പാടിലും ശുശ്രൂഷ നിര്‍വഹിക്കാനുള്ള നിയോഗമാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തനിക്കും സഹശുശ്രൂഷകര്‍ക്കുമുള്ളതെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സങ്കീര്‍ണമായ കാലഘട്ടത്തില്‍ കൂട്ടായ ആലോചനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.