
ജോസ് മാർട്ടിൻ
കൊച്ചി: കൊറോണ-കൊവിഡ് 19- രാജ്യമെമ്പാടും രോഗപ്രതിരോധ നടപടികളിലേക്ക് ശ്രദ്ധിക്കുമ്പോൾ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കാനുള്ള മാസ്ക് പ്രാദേശികമായി ജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ഇടവക കെ.എൽ.സി.എ. മാതൃകയാകുന്നു. വൈറസിനെ തടയാന്‍ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന സന്ദർഭത്തിൽ പ്രാഥമിക സ്വയംസുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി, അമിത വില ഈടാക്കി, ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഉദ്യമമെന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
യു.എസ്.-ൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് മാസ്ക്കുകൾ നിർമ്മിച്ച് ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ യൂണിറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.
വീടുകളിൽ നിന്ന് ഓരോരുത്തരും തങ്ങളുടെതന്നെ തയ്യൽ മെഷീനുകൾ മാസ്ക് നിർമ്മാണത്തിനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് കണ്ടാൽ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഈ വിപത്തിനെ ചെറുക്കാൻ എന്തുമാത്രം ആത്മാര്ഥതയോടെയാണ് അവർ കൈകോർക്കുന്നതെന്ന് അതിശയിച്ചു പോകുമെന്ന് നാട്ടുകാർ പറയുന്നു.
ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെ നേത്രത്വത്തില്‍ ഇടവക കെ.ൽ.സി.എ. യൂണിറ്റിന്റെ സാമൂഹിക പ്രതിബന്ധത നിറഞ്ഞ ഈ സംരഭം എല്ലാ സാമുദായിക സംഘടനകള്‍ക്കും, ക്രൈസ്തവേതര സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നതിൽ സംശയമില്ല
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.
View Comments
Contact number please
+91 94479 86056
name Mr. Sijo