
ഫാ.ജിബു ജെ.ജാജിൻ
റോം: കൊറോണ പകർച്ചവ്യാധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കണമേ എന്ന പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പായുടെ തീർഥാടനയാത്ര. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വത്തിക്കാനിൽ നിന്ന് യാത്രയാരംഭിച്ച പാപ്പാ ആദ്യം സാന്താ മരിയ മജോറെ ബസിലിക്കയും, തുടർന്ന് സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാരിയോ ബ്രൂണി പറഞ്ഞു.
പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുകയും, തുടർന്ന് വിയ ദെൽ കോർസോയിലൂടെ കാൽനടയായി ഒരു തീർത്ഥാടകനെപ്പോലെ പരിശുദ്ധ പിതാവ് സാൻ മർചെല്ലോ അൽ കോർസോ പള്ളിയിലെ അത്ഭുതകരമായ ക്രൂശിതരൂപത്തിന്റെ മുന്നിൽ നിന്ന് പകർച്ചവ്യാധിയുടെ ദൂരീകരണത്തിനായി പ്രാർത്ഥിച്ചു. 1522-ൽ റോമിലുണ്ടായ ‘മഹാബാധ’യുടെ നിർമ്മാർജ്ജനം ആഘോഷിക്കാൻ പിൽക്കാലത്ത് നഗരത്തിന്റെ സമീപപ്രദേശങ്ങളിലൂടെ ഈ വിശുദ്ധ കുരിശും വഹിച്ച് തീർത്ഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു.
തന്റെ തീർത്ഥാടനത്തിലുടനീളം ഇറ്റലിയെയും, ലോകത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിന് ദൈവീക ഇടപെടലിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. കൂടാതെ, രോഗികൾക്ക് രോഗശാന്തി നൽകാനും, ഈ ദിവസങ്ങളിൽ ഈ മഹാവിപത്തിന് ഇരകളായവരെ അനുസ്മരിച്ചുകൊണ്ടും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കാനുമായും പാപ്പാ പ്രാർത്ഥിച്ചു. അതുപോലെതന്നെ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, എന്നിവരുടെ അക്ഷീണമായ പ്രവർത്തനത്തെയും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ പ്രയത്നിക്കുന്ന എല്ലാവരുടെയും ഉദ്യമങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിച്ചു.
മുൻപ്, 593-ൽ ഗ്രിഗറി പാപ്പാ റോമിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിരുന്നു. പിന്നീട്, 1837-ൽ ഗ്രിഗറി പതിനാറാമൻ പാപ്പാ കോളറ പകർച്ചവ്യാധി ദൂരീകരിക്കുന്നതിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിട്ടുണ്ട്.
ഇറ്റലിയിൽ മരണം 1809 ആയി, കഴിഞ്ഞ 24 മണിക്കൂറിൽ (ഞായറാഴ്ച) മരിച്ചത് 368 പേർ. രോഗബാധിതർ 24747 പേർ.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.